ശ്രീനഗര്‍: സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ നിന്നും യു ടൂബില്‍ നിന്നും ഇസ്ലാം വിരുദ്ധ വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ കേന്ദ്രത്തോടാവശ്യപ്പെട്ടു. ക്രമസമാധാനനില തകര്‍ക്കുന്ന തരത്തിലുള്ള ഇത്തരം വീഡിയോകള്‍ നീക്കം ചെയ്യാന്‍ ഐടി കമ്പനികളോടാവശ്യപ്പെടണണെന്നും കാശ്മീര്‍ സര്‍ക്കാര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് കേന്ദ്ര ഐടി മന്ത്രാലയം ഉടന്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംസ്ഥാന ആഭ്യന്തര സെക്രട്ടറി ബി.ആര്.ശര്‍മ്മ അറിയിച്ചു.
സംസ്ഥാനത്തെ ക്രമസമാധാന നില തകരാന്‍ ഇതു കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കാശ്മീരിലെ അമേരിക്കന്‍ പൗരന്മാരോട് സംസ്ഥാനം വിടാന്‍ ചില ഇസ്ലാംമത സംഘടനകള്‍ ആവശ്യപ്പെട്ടു. മുസ്ലീം മതവികാരങ്ങളെ വ്രണപ്പെടുത്തിയ സാഹചര്യത്തില്‍ അമേരിക്കന്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ അറിയിച്ചു. വിനോദസഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് കാശ്മീര്‍ വിടാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് മുസ്ലീം സംഘടനാ നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: