പെഷവാര്വാര്: വടക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പെഷവാര്‍ നഗരത്തിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും പന്ത്രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാക്കിസ്ഥാനിലെ പെഷവാറിലെ യു എസ് കോണ്‍സുലേറ്റിന് സമീപമാണ് സ്ഫോടനം ഉണ്ടായത്.യു എസ് കോണ്‍സുലേറ്റിനു സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനം പൂര്‍ണ്ണമായി കത്തിനശിച്ചു.അപകടത്തില്‍ വിദേശികളും ഉള്‍പ്പെട്ടിട്ടുള്ളതായും റിപ്പോര്‍ട്ടുണ്ട്. പെഷവാറിലെ യു എസ് കോണ്‍സുലേറ്റില്‍ നിന്നും പുറപ്പെട്ട കാറില്‍ ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ വ്യക്തമാക്കി. കൊല്ലപ്പെട്ട മൂന്നു പേരും വിദേശികളാണ്.അതേസമയം ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടില്ല.ആക്രമണത്തില്‍ പരിക്കേറ്റ പന്ത്രണ്ട് പേരെ പെഷവാറിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ശക്തമായ ബോംബ് സ്ഫോടനമായിരുന്നെന്നും പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു.സ്ഫോടനത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.വിദേശികളെ ലക്ഷ്യമിട്ടായിരുന്നു ഭീകരര്‍ നീക്കം നടത്തിയെതെന്നും ഏറ്റവും അപകടകരമായ അവസ്ഥയാണിതെന്നും പ്രവിശ്യ ഇന്‍ഫര്‍മേഷന്‍ മന്ത്രി മിയാല്‍ ഇഫ്തീഖര്‍ ഹുസൈന് പറഞ്ഞു.അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: