Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വൈത്തിരി മാരിയമ്മന്‍ ക്ഷേത്രം

Janmabhumi Online by Janmabhumi Online
Sep 2, 2012, 10:13 pm IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

വയനാട്‌ ജില്ലയിലെ വൈത്തിരിയിലാണ്‌ പ്രസിദ്ധമായ മാരിയമ്മന്‍ ക്ഷേത്രം. വയനാടിന്റെ ചരിത്രത്തില്‍ അവഗണിക്കപ്പെടാനാവാത്ത സ്ഥാനം വൈത്തിരിക്കുണ്ട്‌. ഇത്‌ പഴയ കുറമ്പ്രനാടിന്റെ ഭാഗമാണ്‌.

റോഡരുകില്‍ മനോഹരമായ ക്ഷേത്രകമാനം. ഇവിടെ നിന്നാല്‍ കുന്നിന്‍മുകളിലെ ക്ഷേത്രം കാണാം. ക്ഷേത്രത്തിനോട്‌ ചേര്‍ന്ന്‌ കുന്നുണ്ട്‌. ആ കുന്നില്‍ മുകളിലും ഒരു ക്ഷേത്രമമുണ്ടായിരുന്നു. ഒരു സുബ്രഹ്മണ്യക്ഷേത്രം. അത്‌ ഏതോ ഒരു കാലത്ത്‌ കത്തി നശിച്ചുപോയത്രേ. ആ മൊട്ടക്കുന്നിന്റെ മറുവശത്താണ്‌ ശ്രീ അനംഗാനന്ദപാദ തീര്‍ത്ഥസ്വാമികളുടെ ശ്രീനാഥാശ്രമം. പ്രകൃതിലാവണ്യം കൊണ്ടും കുളിര്‍കോരുന്ന കാലാവസ്ഥ കൊണ്ടും അനുഗൃഹീതമായ സ്ഥലത്താണ്‌ ഈ പര്‍ണകുടീരം.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ക്ഷേത്രം ആന്ധ്രാ ഏരുമക്കാര്‍ എന്ന നാട്ടുകാര്‍ സ്ഥാപിച്ചതെന്ന്‌ ഐതിഹ്യം. മഴയുടെ ദേവതയാണ്‌ മാരിയമ്മന്‍ എന്ന്‌ പറയാറുണ്ടെങ്കിലും പരശുരാമന്റെ മാതാവ്‌ രേണുകാ ദേവിയുടെ ജീവിതകഥയ്‌ക്ക്‌ ഉപോല്‍ബലകമായ ഐതിഹ്യവും നിലനില്‍ക്കുന്നു. ശ്രീകോവിലില്‍ പ്രധാനമൂര്‍ത്തി മാരിയമ്മ. കളിമണ്‍വിഗ്രഹം. വടക്കോട്ട്‌ ദര്‍ശനം. ഉപദേവതമാരായി ക്ഷേത്രത്തിന്‌ വടക്ക്‌ കിഴക്കേ കോണില്‍ ഗണപതി പ്രതിഷ്ഠയുണ്ട്‌. അരുളിച്ചെടിയുടെ ചുവട്ടില്‍ ഗുരുമുനീശ്വരനും കറുപ്പസ്വാമിയും കാളിയും നാഗരാജാവുമുണ്ട്‌. ഇവിടെ എപ്പോഴും സര്‍പ്പസാന്നിധ്യമുണ്ട്‌. ക്ഷേത്രപറമ്പിലെ പാലച്ചോട്ടിലാണ്‌ നൂറുംപാലും കഴിക്കുക. കടുംപായസവും അവലില്‍ മലര്‍വെച്ചുള്ള പൂജയും പ്രധാനവഴിപാടുകള്‍. മണ്ഡലകാലത്ത്‌ ഗുരുതിയുമുണ്ട്‌. കുംഭത്തിലെ അവസാനത്തെ ആഴ്ചയാണ്‌ ഉത്സവം. പൂക്കോടിനടുത്തുള്ള ഒരു വീട്ടില്‍ നിന്നാണ്‌ കൊടിയേറ്റത്തിനുള്ള മരം കൊണ്ടുവരുന്നത്‌. കൊടിയേറി കഴിഞ്ഞാല്‍ കുംഭം പൂജയുണ്ട്‌. പഴയ വൈത്തിരിപ്പുഴയില്‍ നിന്നുമാണ്‌ കുംഭം പൂജിച്ചുകൊണ്ടുവരുന്നത്‌. ഭക്തിനിര്‍ഭരമായ ചടങ്ങോടെ എത്തുന്ന കുംഭം ശ്രീകോവിലില്‍ വച്ച്‌ പൂജിക്കും. പിറ്റേ ദിവസമാണ്‌ കനലാട്ടം നടക്കുക.

വൈത്തിരി മാരിയമ്മന്‍ ക്ഷേത്രത്തിലെ കനലാട്ടം വടക്കേ മലബാറില്‍ പ്രസിദ്ധമാണ്‌. രാത്രി 12 മണിക്ക്‌ കാളിയുടെ കുംഭവുമായി പുറത്തേയ്‌ക്കെഴുന്നെള്ളിക്കും. പിന്നെ നഗരപ്രദക്ഷിണം. വഴി നീളെ പൂജയുമുണ്ടാകും. നാലുമണിക്ക്‌ അമ്മയേയും മറ്റ്‌ ദേവീദേവന്മാരെയും വിളിച്ചുചൊല്ലിയുള്ള പ്രാര്‍ത്ഥന നടക്കും. അപ്പോള്‍ വൃതാനുഷ്ഠാനത്തോടെ കുളിക്കാന്‍ കാത്തുനില്‍ക്കുന്ന നൂറുകണക്കിനാളുകള്‍ ഉണ്ടാകും അവര്‍ക്ക്‌ തൊടാന്‍ ഭസ്മം. അത്‌ കിട്ടിക്കഴിഞ്ഞാല്‍ കുളക്കടവിലേക്ക്‌. അതിന്‌ കോമരത്തിന്റെ അകമ്പടിയുണ്ടാകും. കുളികഴിഞ്ഞ്‌ അഞ്ചുമണിയോടെ ഏല്ലാവരും തിരിച്ചെത്തും. അപ്പോഴേക്കും അഗ്നികുണ്ഡം തയ്യാറായിരിക്കും. കനലാട്ടത്തിന്‌ തയ്യാറായാല്‍ ക്ഷേത്രത്തിന്‌ പ്രദക്ഷിണം വച്ചശേഷം അഗ്നിക്ക്‌ മീതേ അവര്‍ നടക്കും. സ്ത്രീപുരുഷവ്യത്യാസമില്ലാതെ ആബാലവൃന്ദം ജനങ്ങളും ഇതില്‍ പങ്കെടുക്കും. പുലര്‍ച്ചെ ആറുമണിയാകുമ്പോഴേക്കും എല്ലാം സമാപിക്കും. പിറ്റേ ദിവസം വൈകിട്ടാണ്‌ ഗുരുതി. വൈത്തരിപ്പുഴയില്‍ പോയി വെള്ളം കൊണ്ടുവന്ന്‌ നിരയ്‌ക്കുകയാണ്‌ അദ്യത്തെ ചടങ്ങി. വാദ്യാഘോഷത്തോടെയുള്ള വരവ്‌. മഞ്ഞള്‍ ആടിത്തിളച്ച ഗുരുതിയില്‍ കമുകിന്‍ പൂക്കുലമുക്കി കോമരത്തന്റെ ആട്ടം ആരംഭിക്കും. തുടര്‍ന്ന്‌ മറ്റുള്ളവരും ആടും. അത്‌ കഴിഞ്ഞാല്‍ കുംഭം പുഴയിലൊഴുക്കലാണ്‌. അഷ്ടദിക്ക്‌ പാലകരേയും സപ്തമാതൃക്കളേയും യഥാസ്ഥാനങ്ങളിലേക്ക്‌ അയച്ചുകഴിഞ്ഞാല്‍ നട അടയ്‌ക്കും. പിന്നെ ഒരാഴ്ച കഴിഞ്ഞേ ക്ഷേത്രം തുറക്കൂ.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ; വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥിനി

Local News

മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

India

ഇറാൻ-ഇസ്രായേൽ സംഘർഷം ; മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

World

കനിഷ്ക സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ : അയർലണ്ടിലെ കോർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഹർദീപ് സിംഗ് പുരി

World

ഇറാനിലെ യുഎസ് ആക്രമണം: ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടം

പുതിയ വാര്‍ത്തകള്‍

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

ആക്സിയം-4 ദൗത്യം : പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ

യുഎഇയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്, അടച്ച ഖത്തര്‍, കുവൈറ്റ് വ്യോമാതിര്‍ത്തി വീണ്ടും തുറന്നു

ബംഗ്ലാദേശിൽ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ഒരു കൂട്ടം തീവ്രവാദികൾ വൃദ്ധനായ ഹിന്ദുവിനെയും മകനെയും മർദ്ദിച്ചു ; അക്രമികൾക്ക് തണലായി പോലീസും 

ദോഹയിലെ മാളിൽ കൂട്ടക്കരച്ചിലും നിലവിളിയും ; കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി ആളുകൾ ജീവനും കൊണ്ടോടുന്നു ; വീഡിയോ പുറത്ത്

സ്‌ഫോടനങ്ങളിൽ നടുങ്ങി ടെഹ്‌റാൻ ; നഗരം വിട്ട് പോകാൻ ഐഡിഎഫ് ആളുകളോട് ആവശ്യപ്പെട്ടു

‘ഖത്തറിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റം, ഖത്തറിന് എല്ലാ പിന്തുണയും നൽകും’- ഇറാന്റെ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് യുഎഇ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies