ന്യൂദല്‍ഹി: ആഭ്യന്തര മന്ത്രിയായിരുന്ന ചിദംബരത്തിന്റെ നിര്‍ദേശപ്രകാരം തന്റെ ഫോണ്‍ ചോര്‍ത്തിയതായി ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ ആരോപിച്ചു. 2ജി സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട എയര്‍സെല്‍ – മാക്സിസ് പ്രശ്നം ഉന്നയിച്ചതോടെയാണ് തന്റെ ഫോണ്‍ ചോര്‍ത്താന്‍ ചിദംബരം ഉത്തരവിട്ടതെന്ന് യശ്വന്ത് സിന്‍ഹ റാഞ്ചിയിലാണ് വെളിപ്പെടുത്തിയത്. തികഞ്ഞ ഉത്തരവാദിത്തത്തോടെയാണ് താന്‍ ഇക്കാര്യം ഉന്നയിക്കുന്നതെന്നും സിന്‍ഹ പറഞ്ഞു.
അതേസമയം, യശ്വന്ത് സിന്‍ഹയുടെ ഫോണ്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ടിട്ടുള്ള ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരാകരിച്ചു. യശ്വന്ത് സിന്‍ഹയുടേയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത തെറ്റാണെന്നും ഇത്തരം നടപടികള്‍ക്ക് ഒരിക്കലും തങ്ങള്‍ മുതിരില്ലെന്നും ആഭ്യന്തര സെക്രട്ടറി ആര്.കെ. സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ ചോദ്യവും തന്നോട് ഉന്നയിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടേയും ഫോണ്‍ചോര്‍ത്തുന്നതിന് അധികൃതര്‍ക്ക് താന്‍ അനുമതി നല്‍കിയിട്ടില്ലെന്നും സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: