ഹൈദരാബാദ്: മുപ്പതിലധികം പേരുടെ മരണത്തിനിടയാക്കിയ തമിഴ്നാട് എക്സ്പ്രസ് ട്രെയിനില്‍ തീ ആളിപ്പടരാന്‍ കാരണം പടക്കങ്ങളെന്ന് റിപ്പോര്‍ട്ട്. ഫോറന്‍സിക് വകുപ്പാണ് ഇക്കാര്യമറിയിച്ചത്.
അഗ്നിക്കിരയായ ബോഗികളില്‍നിന്ന് കണ്ടെടുത്ത വസ്തുക്കള്‍ പരിശോധന നടത്തിയതില്‍ നിന്നാണ് വെടിമരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ട്രെയിനിന്റെ ബോഗിയില്‍നിന്ന് പടക്കത്തിന്റെ അംശങ്ങള്‍ കണ്ടെത്തിയതായും പടക്കത്തിന് തീപിടിച്ചതായിരിക്കാം ബോഗിയില്‍ തീ ആളിപ്പടരാന്‍ കാരണമെന്ന് ഫോറന്‍സിക് അധികൃതര്‍ പറഞ്ഞു. എന്നാല്‍ എങ്ങനെ ബോഗിയില്‍ തീപിടിച്ചെന്ന കാര്യം ഇതുവരെ അറിവായിട്ടില്ല.
കഴിഞ്ഞ ദിവസമാണ് ഒരു സംഘം ആന്ധ്രാപ്രദേശ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (ഐപിഎഫ്എസ് എല്‍) വിദഗ്ദ്ധര്‍ പരിശോധനാ റിപ്പോര്‍ട്ട് റെയില്‍വേ അധികൃതര്‍ക്കും റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ക്കും കൈമാറിയത്. ജൂലൈ 30 നാണ് ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ ദല്‍ഹി-ചെന്നൈ തമിഴ്നാടും എക്സ്പ്രസിന് തീപിടിച്ചത്. എസ്-11 കോച്ചിലുണ്ടായ തീപിടുത്തത്തില്‍ 32 യാത്രക്കാര്‍ കൊല്ലപ്പെടുകയും 25 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: