ന്യൂദല്‍ഹി: രാഷ്ട്രപതിയായി തെരഞ്ഞെടുത്തതിനെതിരെ എതിര് സ്ഥാനാര്‍ത്ഥിയായിരുന്ന പി എ സാംഗ്മ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശപത്രിക നല്കുമ്പോള് പ്രണബ് മുഖര്‍ജി പ്രതിഫലം പറ്റുന്ന പദവി വഹിക്കുന്നുണ്ടായിരുന്നുവെന്ന് കാണിച്ചാണ് ഹര്‍ജി നല്‍കിയത്.
കൊല്ല്ക്കത്തയിലെ ഇന്‍ഡ്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിന്റെ ചെയര്‍മാനായിരുന്ന പ്രണാബ് ഇത് രാജിവെയ്ക്കാതെയാണ് നാമനിര്‍ദേശപത്രിക നല്‍കിയതെന്നാണ് സാംഗ്മയുടെ ആരോപണം. മത്സരത്തില്‍ രണ്ടു പേര് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും അതുകൊണ്ടു തന്നെ പ്രണാബിന്റെ വിജയം അസാധുവായി പ്രഖ്യാപിച്ച് തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സാംഗ്മ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: