ന്യൂദല്‍ഹി: ബാംഗ്ലൂര്‍, ചെന്നൈ, പൂനെ, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ കൂട്ട പലായനത്തിന് വഴിവെച്ച എസ്എംഎസുകള്‍ പാക്കിസ്ഥാനില്‍ നിന്നാണെന്ന് കണ്ടെത്തിയ സംഭവം വിശദമായി ചര്‍ച്ച ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിഷയം ഗൗരവമായാണ് കാണുന്നതെന്നും പാക്കിസ്ഥാനുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ആഭ്യന്തര സെക്രട്ടറി ആര്.കെ.സിംഗ് അറിയിച്ചു. ഒരുപക്ഷെ തങ്ങളുടെ അവകാശവാദം പാക്കിസ്ഥാന് നിരാകരിച്ചേക്കാം.
വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിച്ച 76 വെബ്സൈറ്റുകള്‍ തിരിച്ചറിഞ്ഞതായും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭൂമി കുലുക്കത്തിലും ചുഴലിക്കാറ്റിലും മറ്റും കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ ആസാം കലാപത്തിന്റെതായി പ്രചരിപ്പിക്കുകയായിരുന്നു. ഇതിന് പിന്നില്‍ പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐ ആണെന്നാണ് സൂചന. അതേസമയം, ഭീഷണി സന്ദേശങ്ങള്‍ പ്രചരിപ്പിച്ച വെബ്സൈറ്റുകള്‍ നിര്ജ്ജീവമാക്കിയിട്ടുണ്ടെന്നും സിംഗ് പറഞ്ഞു.
പാക്കിസ്ഥാനാണ് വ്യാജസന്ദേശങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ജനങ്ങള്‍ മനസ്സിലാക്കണമെന്നും പാക് സര്‍ക്കാരിന് മുന്നില്‍ ഈ വിഷയം ഉയര്‍ത്തിക്കാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാജ പ്രചരണങ്ങള്‍ ഉടലെടുത്തശേഷം ഇതാദ്യമായാണ് കേന്ദ്രം പാക്കിസ്ഥാന്റെ പങ്ക് പരാമര്‍ശിക്കുന്നത്. മ്യാന്മറില് കൊടുങ്കാറ്റിലും മറ്റും മരണപ്പെട്ടവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്താണ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. ചിത്രങ്ങള്‍ ബോഡാലാന്റിലും മ്യാന്മറിലും കൊല്ലപ്പെട്ടവരുടെയാണെന്ന രീതിയിലാണ് പ്രചരണം നടത്തിയതെന്നും സിംഗ് വ്യക്തമാക്കി.
റംസാനുശേഷം കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനക്കാര്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്നാണ് എസ്എംഎസിലൂടെയും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെയും പ്രചരണം നടക്കുന്നത്. ഇതേത്തുടര്‍ന്ന് ഇവിടെങ്ങളില്‍ കഴിയുന്ന നിരവധി വടക്ക് കിഴക്കന്‍ സംസ്ഥാനക്കാര്‍ സ്വന്തം നാടുകളിലേക്ക് തിരിച്ചു പൊയ്ക്കൊണ്ടിരിക്കുകയാണ്. അതേസമയം, ആസാമില്‍ സ്ഥിതി ശാന്തമാണെന്ന് അധികൃതര്‍ അറിയിച്ചു. ആസാമിലെ ഒരു ജില്ലയിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: