ന്യൂദല്‍ഹി: രാജ്യത്ത് കാണാതായ 55,000 വരുന്ന കുട്ടികളെ സംബന്ധിച്ച കേസില്‍ സുപ്രീംകോടതി കേന്ദ്രത്തിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ചു. അഭിഭാഷകനായ സര്‍വ മിശ്ര നല്കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് ജസ്റ്റീസ് അഫ്താബ് ആലം അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
രാജ്യത്ത് 55,000 ത്തോളം കുട്ടികളെ കാണാതായിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ കുട്ടികളെ കണ്ടെത്തുന്നതില്‍ പോലീസ് സംവിധാനം പരാജയപ്പെട്ടു. നിഷ്കളങ്കരായ കുട്ടികളുടെ ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നിഷേധിക്കുകയാണ് ഇതിലൂടെയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഇതിന്റെ ഫലമായി ഈ കുട്ടികളുടെ ജീവിതം തന്നെ അവസാനിച്ചിരിക്കാമെന്നും ഇവരില്‍ പലരും അംഗഭംഗം വരുത്തി ഭിക്ഷാടനമാഫിയയുടെ കൈകളിലും മാംസവ്യാപാരത്തിലും എത്തിപ്പെടുന്നുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: