ആലുവ: രാജ്യത്ത് നിരോധിച്ച ‘സിമി’ പോലുള്ള സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്ന പേരില്‍ യോഗങ്ങള്‍ സംഘടിപ്പിക്കുന്നു. വ്യവസായമേഖല മാത്രം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം ‘പരിസ്ഥിതി പ്രവര്‍ത്തകരു’ടെ സാന്നിധ്യം ആലുവ മേഖലയില്‍ ശക്തമാണ്. ജനങ്ങളുടെ അംഗീകാരം കിട്ടുന്നതിന് ഏറ്റവും നല്ല മാര്‍ഗമായാണ് ഇക്കൂട്ടര്‍ പരിസ്ഥിതി പ്രവര്‍ത്തനത്തെ കാണുന്നത്. ചില കമ്പനികളെ മാത്രം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകള്‍ രാത്രി കാലങ്ങളില്‍ നടത്തുന്ന യോഗങ്ങളില്‍ ചില കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കൂട്ടര്‍ക്ക് വിദേശരാജ്യങ്ങളില്‍നിന്ന് സാമ്പത്തികസഹായം ലഭിക്കുന്നതായും ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇത്തരം കപട പരിസ്ഥിതിവാദികള്‍ അവിഹിതമാര്‍ഗത്തിലൂടെ വയനാട്ടില്‍ എസ്റ്റേറ്റ് റിസോര്‍ട്ടുകള്‍ വാങ്ങിക്കൂട്ടിയതിനെക്കുറിച്ച് ആഭ്യന്തരവകുപ്പ് അന്വേഷണം നടത്തുകയാണ്. നിരോധിത സംഘടനയുമായുള്ള ബന്ധത്തിന്റെ പേരില്‍ കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഒരംഗത്തെ എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. നിരോധിത സംഘടനയായ സിമിയുടെ നേതാക്കള്‍ വിവിധ പ്രദേശങ്ങളില്‍ നടത്തുന്ന യോഗങ്ങളില്‍ ഇയാള്‍ നിരന്തരം പങ്കെടുക്കുന്നതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്തത്.
മൂന്ന് മണിക്കൂറോളം ചോദ്യംചെയ്യപ്പെട്ട ഇയാളെ ആവശ്യപ്പെട്ടാല്‍ വീണ്ടും ഹാജരാകണമെന്ന വ്യവസ്ഥയോടെ വിട്ടയക്കുകയായിരുന്നു. സിമി പോലുള്ള സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇയാളുടെ കപട പരിസ്ഥിതിസ്നേഹം അടുത്തിടെ വാര്‍ഡിലെ ജനങ്ങള്‍ക്ക് ബോധ്യമായി. 17-ാം വാര്‍ഡിലെ വീടുകളിലെ കിണര്ജലത്തിന് രുചിവ്യത്യാസം അനുഭവപ്പെടുന്നുവെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് മാര്‍ച്ച് 9 ന് ഈ പ്രദേശത്തെ 30 കിണറുകളിലെ വെള്ളം പരിശോധനക്കായി കാക്കനാട്ടെ റീജ്യണല്‍ അനലിറ്റിക് ലാബില്‍ കൊടുത്തിരുന്നു.
മാര്‍ച്ച് 19 ന് പരിശോധനാ ഫലം ആരോപണവിധേയനായ പഞ്ചായത്തംഗത്തിന് ലഭിക്കുകയും ചെയ്തു. റിപ്പോര്‍ട്ടില്‍ വെള്ളത്തില്‍ പിഎച്ച് 3.9 ആണ് രേഖപ്പെടുത്തിയിരുന്നത്. വെള്ളത്തില്‍ ആഡിസിന്റെ അംശം ഭയാനകമായ രീതിയില്‍ ഉണ്ടെന്നും കുടിക്കാന്‍ ഉപയോഗിക്കരുതെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്ന്. എന്നാല്‍ വിവരം ഇയാള്‍ ജനങ്ങളെ അറിയിക്കാതെ രഹസ്യമാക്കിവെക്കുകയായിരുന്നു. ഇതറിയാതെ മാസങ്ങളോളം ഈ പ്രദേശത്തുകാര്‍ ആസിഡ് വെള്ളം കുടിക്കുകയായിരുന്നു. മെമ്പറാകട്ടെ താന്‍ പുതുതായി കയന്റിക്കരയില്‍ പണികഴിപ്പിച്ച വീട്ടില്‍ ശുദ്ധജലം കുടിച്ച് കഴിയുകയും ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച നടന്ന ഗ്രാമസഭാ യോഗത്തില്‍ ഒരംഗം തന്റെ വീട്ടില്‍നിന്നും എടുത്ത വെള്ളത്തിന്റെ പരിശോധനാ ഫലം ആവശ്യപ്പെട്ടതോടെയാണ് ഈ പ്രദേശത്തെ വെള്ളം കുടിക്കാന്‍ പാടില്ലായെന്ന് പരിശോധനാ ഫലം വന്ന വിവരം പുറത്തറിയുന്നത്. ഇതോടെ ക്ഷുഭിതരായ നാട്ടുകാര്‍ നേതാവിനെതിരെ തിരിഞ്ഞു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷം അടിയന്തര പഞ്ചായത്ത് കമ്മറ്റിക്ക് നോട്ടീസ് നല്കി. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പഞ്ചായത്ത് കമ്മറ്റി കൂടിയപ്പോള്‍ ഇയാള്‍ക്ക് പിന്തുണയുമായി എന്‍ഡിഎഫുകാര്‍ മുദ്രാവാക്യം വിളിച്ച് പഞ്ചായത്തിന് മുന്നില്‍ എത്തിയിരുന്നു. ഇവരുമായി കൂടിയാലോചിച്ചശേഷം ഇയാള്‍ പഞ്ചായത്തിന് മുന്നില്‍ സത്യഗ്രഹം നടത്തി.
ജനങ്ങളെ ആസിഡ് വെള്ളം കുടിപ്പിച്ച സംഭവത്തില്‍നിന്നും രക്ഷപ്പെടുന്നതിനുവേണ്ടി പ്രസിഡന്റിനെതിരെ കള്ളപ്രചാരണവുമായി ഇയാള്‍ രംഗത്തിറങ്ങിയിരിക്കുകയാണെന്ന് ഭരണകക്ഷി അംഗങ്ങള്‍ ആരോപിച്ചു. താന്‍ നടത്തിയ സത്യഗ്രഹം എന്‍ഡിഎഫ്, പിഡിപി നേതാക്കളുമായി ചര്‍ച്ച നടത്തിയതിനുശേഷമാണ് ഇയാള്‍ അവസാനിപ്പിച്ചത്. ഈ സംഭവത്തോടെ നിരോധിത സംഘടനകളുമായി ഈ പപഞ്ചായത്ത് മെമ്പര്‍ക്ക് ബന്ധമുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ സംശയം ബലപ്പെട്ടിരിക്കുകയാണ്
ശ്രീമൂലം മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: