ന്യൂദല്‍ഹി: ജമ്മുകാശ്മീരിലെ സാംബ ജില്ലയില്‍ കണ്ടെത്തിയ തുരങ്കത്തെക്കുറിച്ച് പാക്കിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഇന്ത്യ അറിയിച്ചു. ഇന്നലെ നടന്ന ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പാക് അധികൃതര്‍ക്കെതിരെ വലിയ പ്രതിഷേധം അറിയിച്ചിരുന്നു. ഈ വിഷയം വളരെ ആശങ്കയുളവാക്കുന്നതാണ്. ആഭ്യന്തരമന്ത്രാലയവും പ്രതിരോധമന്ത്രാലയവും വിദേശകാര്യമന്ത്രാലയവും ഈ വിഷയത്തില്‍ വലിയ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും പാക് അധികൃതരുടെ ഭാഗത്തുനിന്ന് ഉചിതമായ പ്രതികരണത്തിനുവേണ്ടി കാത്തിരിക്കുകയാണെന്നും മുന്‍ ആഭ്യന്തരമന്ത്രി പി.ചിദംബരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇപ്പോള്‍ കണ്ടെത്തിയതിന് സമാനരീതിയിലുള്ള തുരങ്കം അതിര്‍ത്തിയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 28 നാണ് അതിര്‍ത്തിയില്‍ 400 മീറ്റര്‍ നീളമുള്ള തുരങ്കം ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ജമ്മുകാശ്മീരിലേക്ക് ഭീകരരെ കടത്തിവിടുവാനാണ് തുരങ്കങ്ങള്‍ നിര്‍മിച്ചതെന്നാണ് ഔദ്യോഗിക നിഗമനം. പാക്കിസ്ഥാനില്‍നിന്നാണ് തുരങ്കത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചതെന്നും നേരത്തെ കണ്ടെത്തിയിരുന്നു.
അതിര്‍ത്തിയില്‍ മേറ്റ്തെങ്കിലും തുരങ്കങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്തുന്നതിന് ഭൗമശാസ്ത്ര വിദഗ്ദ്ധരുടേയും ഐഎസ്ആര്‍ഒയുടെയും സഹായം തേടിയിട്ടുണ്ട്. തദ്ദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: