ഗുഡ്ഗാവ്: തൊഴിലാളികളും മാനേജുമെന്റും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന മാരുതി സുസുക്കിയുടെ മനേസാര്‍ പ്ലാന്റിലെ രണ്ടായിരത്തോളം തൊഴിലാളികള്‍ക്ക് ഇന്നു ശമ്പളമില്ല. ലോക്കൗട്ട് തുടരുന്ന സാഹചര്യത്തിലാണിത്.
കഴിഞ്ഞ ജൂലൈ 18ന് നടന്ന സംഘര്‍ഷത്തില്‍ എച്ച്.ആര് മാനേജര്‍ അവനീശ് കുമാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കമ്പനി ലോക്കൗട്ട് പ്രഖ്യാപിച്ചത്. ലോക്കൗട്ട് മാറാതെ ശമ്പളം നല്‍കാനാകില്ലെന്നാണു നിയമമെന്നു മാരുതി സിഒഒ എസ്.വൈ. സിദ്ദിഖി പറഞ്ഞു.
ജൂലൈ 18നു മുന്‍പു വരെയുള്ള ശമ്പളം പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചതിനു ശേഷം നല്‍കാമെന്ന നിലപാടിലാണു കമ്പനി. സംഘര്‍ഷത്തില്‍ തൊഴിലാളികളുടെ രേഖകള്‍ ഉള്‍പ്പെടെ നശിച്ചതിനാലാണിതെന്നും അധികൃതര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: