ന്യൂദല്‍ഹി: 2012 ലെ ബുക്കര്‍ പ്രൈസ് ചുരുക്കപ്പട്ടികയില്‍ മലയാളിയുടെ നോവലും. കവിയും നോവലിസ്റ്റും സംഗീതജ്ഞനുമായ ജീത് തയ്യിലിന്റെ ‘നാര്‍കോ പോളിസ്’ എന്ന നോവലാണ് അവാര്‍ഡിനായി പരിഗണിക്കപ്പെടുന്നത്. ടൈംസ് ലിറ്റററി സപ്ലിമെന്റിന്റെ എഡിറ്ററായ പീറ്റര്‍ സ്റ്റൊതാര്ഡ് ചെയര്‍മാനായിട്ടുള്ള കമ്മറ്റിയാണ് 145 പുസ്തകങ്ങളില്‍നിന്ന് അന്തിമ റൗണ്ടിലെ പുസ്തകങ്ങള്‍ തെരഞ്ഞെടുത്തത്. 1970 കളിലെ ബോംബെ ജീവിതമാണ് നോവലിന്റെ പ്രമേയം. ന്യൂയോര്‍ക്കില്‍നിന്ന് വരുന്ന കേന്ദ്ര കഥാപാത്രം കഞ്ചാവ് നിറഞ്ഞ ബോംബെയിലേക്ക് എത്തിപ്പെടുന്നതും തുടര്‍ന്ന് സംഭവിക്കുന്ന നാടകീയ സംഭവങ്ങളും നോവലില്‍ അവതരിപ്പിക്കപ്പെടുന്നു.
ഹില്ലാരി മാന്റലിന്റെ ‘ബ്രിങ് അപ് ദി ബോഡീസ്’, നിക്കോള ബാര്‍ക്കറിന്റെ ‘ദി യിപ്സ്’ എന്നീ 12 പുസ്തകങ്ങള്‍ക്കൊപ്പമാണ് നാര്‍കോപോളിസ് ഇടം നേടിയത്. മയക്കുമരുന്ന്, മരണം, ലൈംഗികത, പ്രണയം, ദൈവം, അഭിനിവേശം എന്നിവയൊക്കെ നോവലില്‍ വിഷയമാവുന്നുണ്ട്. പ്രശസ്ത മാധ്യമ പ്രവര്ത്തകന് ടി.ജെ.എസ്.ജോര്‍ജിന്റെ മകനാണ് ജീത് തയ്യില്‍. ‘ദിസ് എറേര്‍സ് ആര് കറക്ട്, അപ്പോകാലിപ്സോ, ജെമിനി തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: