ഗഡ്ചിരോലി: മാവോയിസ്റ്റ് ശാക്തികേന്ദ്രമായ ഗഡ്ചിരോലിയില്‍ മൂന്ന് ദശാബ്ദമായി നടക്കുന്ന വിവിധ മാവോയ്സ്റ്റ് ആക്രമണങ്ങളില്‍ 400 ലധികം പേര്‍ക്ക് ജീവന് നഷ്ടമായി.ആന്ധ്രപ്രദേശും ഛത്തീസ്ഗഢുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് ഗഡ്ചിരോലി. മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ 169 പോലീസുകാരും, 38എസ്ആര്‍പിഎഫ് സിആര്‍പിഎഫ് ജവാന്മാരും, 3 ഐടിബിപി സൈനികരും കൊല്ലപ്പെട്ടിരുന്നു.1980 മുതലാണ് ജില്ലയില്‍ നക്സല്‍ പ്രവര്‍ത്തനം വ്യാപിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്് തെരഞ്ഞെടുക്കപ്പെട്ട നിരവധിപ്പേര്‍ മാവോയിസ്റ്റുകളെ ഭയന്ന് സ്ഥാനം രാജിവയ്ക്കുകയുണ്ടായി.ഇവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും ആരും ധൈര്യപ്പെടുന്നില്ല.
കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനിടെ 418 ലധികം പേര്‍ക്ക് ജീവന് നഷ്ടമായി.പകുതിയിലധികം പേരെയും മാവോയിസ്റ്റുകള്‍ ക്രൂരമായാണ് വധിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.പോലീസിന് വിവരം ചോര്ത്തികൊടുക്കുന്നവരാണെന്ന സംശയത്തിലാണ് നിരവധിപേരെ വധിച്ചത്. സൈനികരെ വധിക്കാന്‍ പദ്ധതിയിട്ട് സ്ഥാപിച്ചിട്ടിള്ള ലാന്റ് മൈനുകള്‍ പൊട്ടിത്തെറിച്ചും നിരവധിപേര്‍ക്ക് ജീവന് നഷ്ടമായി. അഞ്ച് സംഘങ്ങളായാണ് മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം.ഓരോ സംഘത്തിലും 20-25 അംഗങ്ങളുണ്ടാവും.ഇതില്‍ 30 ശതമാനംപേര്‍ ഛത്തീസ്ഗഢില്‍ നിന്നും,10ശതമാനംപേര്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ളവരാണ്.ഭൂരിഭാഗം മാവോയിസ്റ്റുകളും ഗോത്രവര്‍ഗ്ഗക്കാരാണ്.
31 വര്‍ഷത്തിനിടെ സുരക്ഷ ഉദ്യോഗസ്ഥരുമായി നടന്ന ഏറ്റുമുട്ടലില്‍ 100ലധികം മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.കൂടാതെ ഏതാനും വര്‍ഷം മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച കീഴടങ്ങല്‍ പദ്ധതി പ്രകാരം നിരവധി മാവോയിസ്റ്റുകള്‍ ആയുധം വച്ച് കീഴടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ പോലീസ് റെക്കോര്‍ഡ് അനുസരിച്ച് അമ്പതോളം മാവോയിസ്റ്റുകള്‍ വിവിധ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: