തൃശൂര്‍ : രാജ്യത്ത വിവിധ പോലീസ് വകുപ്പുകളില്‍ നിന്നും കോണ്‍സ്റ്റബിള്‍ മുതല്‍ ഡിജിപി വരെയുള്ള 250-ാളം വനിതാ പോലീസുകാര്‍ ഒത്തുചേരുന്ന അഞ്ചാമത് ത്രിദിന അഖിലേന്ത്യാ സംഗമം ലുലു കണ്വെന്ഷന് സെന്ററില്‍ ആരംഭിച്ചു. ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റും കേരള പോലീസും സംയുക്തമായാണ് സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. ഇതര സംസ്ഥാനങ്ങളിലെ പോലീസിംഗ് തലത്തിലുള്ള താരതമ്യത്തിലൂടെയും സേനാംഗങ്ങളുടെ ഇട പെടലുകളിലൂടെയും പോലീസ് സംവിധാനത്തിന്റെ പുനരുദ്ധാരണമാണ് 27 വരെ തുടരുന്ന ഈ ത്രിദിന സമ്മേളനം ലക്ഷ്യമിടുന്നത്. വനിതാ പോലീസ് – മേക്കിംഗ് എ ഡിഫറന്‍ഡ് എന്നതാണ് സംഗമത്തിന്റെ തലക്കെട്ട്. വനിതാ പോലീസും സാമൂഹ്യ പുരോഗതിയും , വനിതാ പോലീസ് പ്രൊഫഷണലിസവും പ്രാപ്തിയും , വനിതാ പോലീസ് ആഗോള പരിപ്രേക്ഷ്യ എന്നീ വിഷയങ്ങള്‍ സംബന്ധിച്ച് സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടക്കും.
വിവിധ സംസ്ഥാനങ്ങളില്‍ വനിതാ പോലീസ് വിഭാഗത്തിന് നല്‍കിവരുന്ന പരിഗണനയും സൗകര്യങ്ങളും സംബന്ധിച്ചുള്ള വിലയിരുത്തലുകള്‍ ആദ്യ ദിവസമായ ഇന്നലെ നടന്നു. ഡല്‍ഹി ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഡയറക്ടര്‍ ജനറല്‍ കുല്‍ദീപ ശര്‍മ്മ , അരുണാചല്‍ പ്രദേശ് ഡിജിപി കല്വല്ജിത്ത് ഡിയോര്‍, ഡിജിപി ബി.ആര് ആന്റ് ഡി. അരുണാറോയ് , സാമൂഹ്യ പ്രവര്‍ത്തകരായ പ്രൊഫ. മധു കിഷ്വര്‍, പമേല അന്ന മാത്യു, കമലാ ഭാസിന് , ഡിജിപി ജേക്കബ് പുന്നൂസ് , പ്രേംശങ്കര്‍ , എഡിജിപി പി. ശ്രീലേഖ , ഐജി ബി.സന്ധ്യ, എസ്. ശ്രീജിത്ത്, എസ്. ഗോപിനാഥ് , ജോസ് ജോര്‍ജ്ജ് , സിറ്റി പോലീസ് കമ്മീഷണര്‍ പി. വിജയന് തുടങ്ങിയവര്‍ പങ്കെടുത്തു. വനിതാ പോലീസ് ചരിത്രം സംബന്ധിച്ച പ്രദര്‍ശനം, കേരളത്തിലെ ആദ്യവനിതാ പോലീസ് ഉദ്യോഗസ്ഥയായ കമലമ്മയുടെ പേരിലുള്ള പവലിയനില്‍ സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: