വടകര: ടി.പി. ചന്ദ്രശേഖരന് പകര്‍ന്ന് നല്കിയ ധൈര്യവും ഉള്‍ക്കരുത്തും കൈമുതലാക്കി ഭാര്യ രമയും മകന് അഭിനന്ദും ചന്ദ്രശേഖരന്റെ സ്വപ്നമായ ടി.പി. നിവാസിലേക്ക് ഇന്നലെ താമസം മാറ്റി. രമയും മകന് അഭിനന്ദും(നന്ദു) അടുത്ത ബന്ധുക്കളെ മാത്രം സാക്ഷിയാക്കിയാണ് ഒരുചടങ്ങുമില്ലാതെ പുതിയവീട്ടിലേക്ക് കാലെടുത്ത് വെച്ചത്. നെല്ലാച്ചേരി തൈവെച്ച പറമ്പത്ത് തറവാടിന് മുന്നിലുള്ള വീട്ടിലേക്ക് താമസം മാറ്റിയപ്പോള്‍ ഗൃഹനാഥനുണ്ടായില്ല.ചന്ദ്രശേഖരന്റെ മാതാവ് പത്മിനിയമ്മയും സഹോദരങ്ങളും രമയുടെ പിതാവ് മാധവനും ഉള്‍പ്പെടെ ചുരുക്കം ചിലര്‍ മാത്രമാണ് ഇതിന് സാക്ഷിയായത്.
എത്രയും പെട്ടെന്ന് വീട്ടിലേക്ക് താമസം മാറ്റണമെന്ന് ആഗ്രഹത്തിലായിരുന്നു ചന്ദ്രശേഖരന്. ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടയിലാണ് ചന്ദ്രശേഖരന് കൊല്ലപ്പെട്ടത്.ചന്ദ്രശേഖരന് ഇല്ലാത്ത വീട്ടില്‍ കഴിയാന്‍ ഭാര്യയ്ക്കും മകനും തീരെ താല്പര്യമില്ലായിരുന്നു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും കടുത്തസമ്മര്ദ്ദത്തെ തുടര്‍ന്നിത് അംഗീകരിക്കുകയായിരുന്നു.ചന്ദ്രശേഖരന്റെ മരണശേഷം സഹോദരങ്ങളുടെ ഇടപെടലും നിര്‍ബന്ധവുമാണ് വീടിന്റെ ബാക്കി പൂര്‍ത്തിയാക്കി കുടുംബം താമസംമാറുന്നത്. ചന്ദ്രശേഖരന്റെ കൊലപാതകം നടന്നിട്ട് രണ്ട് മാസം പിന്നിട്ടിട്ടും സന്ദര്‍ശക സാന്നിധ്യം തുടരുകയാണ്. കൊല്ലപ്പെടുന്ന ദിവസം ഉച്ചയ്ക്ക് ടി.പി.ചന്ദ്രശേഖരന് പുതിയവീടിന്റെ തിണ്ണയില്‍ കിടന്ന് ഇവിടെ നല്ല കാറ്റാണെന്ന് രമയോട് പറഞ്ഞിരുന്നു. വീട് സന്ദര്‍ശിച്ച ദിവസം വി.എസ്.അച്യുതാനന്ദന് രമയ്ക്കൊപ്പം പുതിയവീട്ടില്‍ അല്പസമയം ചിലവഴിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: