കൊച്ചി: തലശേരി ഫസല്‍ വധക്കേസിലെ പ്രതികളും സി.പി.എം പ്രാദേശിക നേതാക്കളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും തിങ്കളാഴ്ച വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എറണാകുളം സി.ജെ.എം കോടതിയുടേതാണ് നടപടി. ഇവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു.
പ്രതിഭാഗം ഇവര്‍ക്ക് വേണ്ടി ജാമ്യാപേക്ഷ നല്‍കിയിട്ടില്ല. തിങ്കളാഴ്ച ജാമ്യാപേക്ഷ നല്‍കുമെന്നാണ് സൂചന. ഇന്നലെ ഇരുവരെയും കോടതി ഒരു ദിവസത്തേക്ക് കൂടി സിബിഐ കസ്റ്റഡിയില്‍ വിട്ടിരുന്നു. നേരത്തെ ഏഴ് ദിവസത്തേക്ക് ഇവരെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടിരുന്നെങ്കിലും ഇതിനെതിരേ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതിനാല്‍ നടപടിക്രമങ്ങള്‍ കാരണം പൂര്‍ണമായി കസ്റ്റഡിയില്‍ കിട്ടിയില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: