Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എറണാകുളം ശിവക്ഷേത്രം

Janmabhumi Online by Janmabhumi Online
Jun 22, 2012, 10:04 pm IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

എറണാകുളം നഗരമദ്ധ്യത്തിലാണ്‌ പ്രസിദ്ധമായ എറണാകുളത്തപ്പന്‍ ക്ഷേത്രം. എറണാകുളം എന്നൊരു നഗരം ഉണ്ടായിരുന്നില്ല. പണ്ട്‌ ഇവിടെ ഒരു ദ്വീപായിരുന്നു. ചതുപ്പുനിറഞ്ഞ പ്രദേശം. എറണാകുളം ശിവക്ഷേത്രമാണ്‌ പേരുണ്ടാവാന്‍ കാരണമെന്ന്‌ പുരാവൃത്തം. തമിഴില്‍ ശിവന്‌ ഇരയനാര്‍ എന്നു പേരുണ്ടെന്നും ഇരയനാര്‍ വിരാചിക്കുന്ന സ്ഥലം എന്നതുകൊണ്ടും ഋഷിനാഗക്കുളം എന്ന സ്ഥലനാമവും കൂടി ചേര്‍ന്നാണ്‌ എറണാകുളം എന്ന പേരുണ്ടായതെന്ന്‌ ഐതിഹ്യം. ക്ഷേത്രത്തിന്‌ പടിഞ്ഞാറ്‌ കൊച്ചിക്കായല്‍. അടുത്ത്‌ നാഗക്കുളം ബോട്ട്‌ ജട്ടി, സായന്തനങ്ങളില്‍ കാറ്റുകൊള്ളാന്‍ പറ്റിയ മനോഹരമായ ഒരു പാര്‍ക്ക്‌. കിഴക്ക്‌ ഹനുമാന്‍ ക്ഷേത്രവും വടക്ക്‌ സുബ്രഹ്മണ്യക്ഷേത്രവും ഉണ്ട്‌. മഹാദേവര്‍ ക്ഷേത്രത്തിനോടടുക്കുമ്പോള്‍ ശ്രീകോവിലിനു മുകളില്‍ വെട്ടിത്തിളങ്ങുന്ന സ്വര്‍ണ്ണത്താഴികക്കുടങ്ങള്‍. കിഴക്കും പടിഞ്ഞാറും ഗോപുലവാതിലുകള്‍. പടിഞ്ഞാറേ ഗോപുരം പ്രൗഢ ഗംഭീരം. അതിനടുത്ത്‌ വെടിപ്പുര. അകത്ത്‌ വിശാലമായ ആനക്കൊട്ടില്‍. ഇടതുവശത്ത്‌ എറണാകുളത്തപ്പന്‍ ഹാള്‍. ബലിക്കല്‍പുരയുടെ മുന്നിലും സ്വര്‍ണ്ണധ്വജത്തിന്‌ മുകളിലും നന്ദികേശന്‍. മണല്‍നിറഞ്ഞ പറമ്പില്‍ കല്ലുപാകിയ പ്രദക്ഷിണ വഴി.

പടിഞ്ഞാറോട്ട്‌ ദര്‍ശനമായി പരമശിവന്‍ ശ്രീകോവിലില്‍ പ്രശോഭിക്കുന്നു. ആദ്യം കിഴക്കോട്ട്‌ ദര്‍ശനമായിരുന്ന എറണാകുളത്തപ്പന്‍. പഴയന്നൂര്‍ ഭഗവതിക്കു ദര്‍ശനമേകാന്‍ പടിഞ്ഞാറോട്ടായി എന്ന്‌ പഴമ. ഗണപതി, ശാസ്താവ്‌, കിരാതമൂര്‍ത്തി, നാഗരാജാവ്‌ തുടങ്ങിയ ഉപദേവന്മാരുണ്ട്‌. അഞ്ചു പൂജകളുള്ള ഈ മഹാക്ഷേത്രത്തില്‍ നിര്‍മ്മാല്യം തൊഴുന്നത്‌ വിശേഷം. അഭിഷേകം കഴിഞ്ഞാല്‍ ഉണക്കലരിച്ചോറുകൊണ്ടുള്ള നിവേദ്യം. പിന്നെ ശര്‍ക്കരപായസം. ശ്രീവേലിക്കുശേഷം പന്തീരടി പൂജ. ഉച്ചപൂജ കഴിഞ്ഞ്‌ നട അടച്ചാല്‍ വൈകിട്ട്‌ നാലുമണിക്ക്‌ തുറക്കും. പ്രധാനവഴിപാട്‌ ആയിരത്തി ഒന്നു കുടം ജലധാര. എള്ളു തുലാഭാരവുമുണ്ട്‌. കിഴക്കേനടയില്‍ വിളക്കുവച്ചാല്‍ മംഗല്യഭാഗ്യസിദ്ധിക്ക്‌ നല്ലതെന്ന്‌ വിശ്വാസം.

പണ്ട്‌ ഹിമാലയത്തില്‍ കുലുമുനി എന്നൊരു താപസ്സന്‍ പാര്‍ത്തിരുന്നു. ആ മഹര്‍ഷിയുടെ ആശ്രമത്തിലേക്ക്‌ ആവശ്യമായ പൂജാദ്രവ്യങ്ങള്‍ ശേഖരിക്കാന്‍ ദേവലന്‍ എന്നൊരു മുനികുമാരനുണ്ടായിരുന്നു. ഒരിക്കല്‍ ദേവലനെ പാമ്പു കടിച്ചു. ആ പാമ്പിനെ മുനികുമാരന്‍ കയ്യോടെ കുരുക്കിട്ട്‌ പിടിച്ചു. അതോടെ പാമ്പ്‌ ചത്തു. ഇതു കണ്ട മുനി ദേവലന്‍ ഒരു സര്‍പ്പമായിത്തീരട്ടേ എന്നു ശപിച്ചു. അങ്ങനെ ദേവലന്‍ നാഗര്‍ഷി എന്ന നാഗമായി തീര്‍ന്നു. നാഗര്‍ഷി മുനിയോട്‌ മോക്ഷത്തിനായി കേണു. അപ്പോള്‍ മുനി പറഞ്ഞു കിഴക്കന്‍ ദിക്കിലെ ഒരു പര്‍വ്വതത്തില്‍ ശിവലിംഗവും കാത്തു കഴിയുന്ന ഒരു നാഗമുണ്ട്‌. ആ ശിവലിംഗം എടുത്ത്‌ രാമേശ്വരത്ത്‌ പൂജിച്ച്‌ അവിടെനിന്നും വടക്കോട്ട്‌ യാത്ര ചെയ്യുമ്പോള്‍ എവിടെയെങ്കിലും ഒരിടത്ത്‌ ശിവലിംഗം ഉറയ്‌ക്കും. അവിടെവച്ച്‌ നിനക്ക്‌ ശാപമോക്ഷം ലഭിക്കും. അങ്ങനെ നാഗര്‍ഷി എറണാകുളത്ത്‌ എത്തി. കാട്ടിലെ കുളത്തില്‍ ഇറങ്ങി കുളിച്ചശേഷം നാഗര്‍ഷി വിഗ്രഹം പുജിക്കാന്‍ തുടങ്ങി. കുളത്തില്‍ നിന്ന അലക്കുകാരന്‍ ഇതു കണ്ടു. അവര്‍ ആളുകളെ കൂട്ടി തല്ലിയോടിക്കാന്‍ ശ്രമിച്ചു. ശിവലിംഗമെടുത്ത്‌ നാഗര്‍ഷിയും ഓടാന്‍ തുടങ്ങി. എന്നാല്‍ ശിവലിംഗം എടുക്കാന്‍ കഴിഞ്ഞില്ല. അത്‌ അവിടെ ഉറച്ചുപോയി. അന്ന്‌ ശിവലിംഗം ഉറച്ച സ്ഥാനത്താണ്‌ ഈ ക്ഷേത്രം. നാഗര്‍ഷിമോക്ഷം പ്രാപിച്ച്‌ അപ്രതൃക്ഷനായി.

പരശുരാമന്‍ എത്തി ആ വിഗ്രഹത്തിന്റെ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചു. പിന്നീട്‌ തൂശത്തു വില്വമംഗലം സ്വാമിയാരുടെ നിര്‍ദ്ദേശപ്രകാരം ക്ഷേത്രം പണിയിച്ചു. പടിഞ്ഞാറോട്ട്‌ ദര്‍ശനമായി പ്രതിഷ്ഠാ കര്‍മ്മം നടത്തി. കിഴക്കേനടയില്‍ ശ്രീ പാര്‍വ്വതിയുടെ ചൈതന്യമുണ്ടെന്നു കണ്ടതിനാല്‍ കിഴക്കേവാതില്‍ അടച്ചിടണമെന്നും സ്വാമിയാര്‍ നിര്‍ദ്ദേശിച്ചു. ഇങ്ങനെ അടച്ച കതക്‌ ആണ്ടിലൊരിക്കല്‍ തുറക്കാറുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ തുറക്കാറേയില്ല. മകരമാസത്തില്‍ തിരുവാതിരയ്‌ക്ക്‌ ആറാട്ട്‌.

പെരിനാട്‌ സദാനന്ദന്‍ പിള്ള

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ഖത്തറിലെ യുഎസ് വാര്‍ത്താവിനിമയ കേന്ദ്രം ഇറാന്‍ തകര്‍ത്തു: ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

Kerala

അമിത് ഷാ തലസ്ഥാനത്ത്; ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്

US

ട്രംപിന് നേരെയുണ്ടായ വധശ്രമം: ആറ് സീക്രട്ട് സർവീസ് ഏജന്റുമാർക്ക് സസ്പെൻഷൻ

Health

തലവേദന കൂടുതൽ സ്ത്രീകൾക്കാണ് വരുന്നത് : കാരണം ഇതാണ്

Samskriti

ശനിപ്രദോഷം: ദുരിതങ്ങളകറ്റാന്‍ മഹാദേവനെ ഭജിക്കാം

പുതിയ വാര്‍ത്തകള്‍

കീം പ്രവേശനത്തിന് പഴയ ഫോര്‍മുലയില്‍ നടപടി തുടങ്ങി, 16 വരെ അപേക്ഷിക്കാം

കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന്റെ അവകാശം കോണ്‍ഗ്രസിനെന്ന് മുന്‍സിഫ് കോടതി

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവ് മരിച്ചു

പ്രവാസിയുടെ സ്വത്ത് തട്ടിയ കേസില്‍ പ്രധാന കണ്ണി കോണ്‍ഗ്രസ് ജില്ലാ നേതാവ് അനന്തപുരി മണികണ്ഠന്‍ ഒളിവില്‍, നടപടിയെടുക്കാതെ കോണ്‍ഗ്രസ്

തൃത്താലയില്‍ കോണ്‍ഗ്രസില്‍ കലാപം; വി ടി ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി നിര്‍വാഹക സമിതി അംഗം സി വി ബാലചന്ദ്രന്‍

തനിക്ക് മേല്‍ അഴിമതി ആരോപിക്കുന്നവര്‍ സ്വന്തം ഷര്‍ട്ടിലെ കറ ആദ്യം പരിശോധിക്കണം: മുന്‍ എം എല്‍ എ പി കെ ശശി

ഇലോണ്‍ മസ്കിന്റെ ആദ്യ ടെസ് ല കാര്‍ ഷോറൂം മുംബൈയില്‍ ജൂലൈ 15ന് തുറക്കും;രണ്ടാമത്തെ ഷോറൂം ന്യൂദല്‍ഹിയില്‍

ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതിക്ക് വിവാഹത്തിനായി പരോള്‍ : യുവതിയെ പരിഗണിച്ചാണ് പരോളെന്ന് ഹൈക്കോടതി

ഒരു കോടി ഹിന്ദുക്കളെ ഒന്നിപ്പിച്ച് സ്വാമി ദീപാങ്കറിന്റെ ഭിക്ഷ യാത്ര ; ജാതീയമായി വിഭജിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത് ഹിന്ദു വിശ്വാസികൾ

വീട്ടമ്മയെ ആക്രമിച്ച കേസിൽ ഇതര സംസ്ഥാനത്തൊഴിലാളി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies