ന്യൂദല്‍ഹി: മാവോയിസ്റ്റ് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ നിരീക്ഷണങ്ങള്‍ക്ക് സ്വകാര്യ കമ്പനികളില്‍ നിന്ന് ഹെലികോപ്ടറുകള്‍ വാടകയ്ക്ക് എടുക്കാന്‍ അതാത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. എം.ഐ-17വി-5 പരമ്പരയിലുള്ള ഒമ്പതു ഹെലികോപ്ടറുകള്‍ ലഭിക്കുന്നത് വരെ സ്വകാര്യ കമ്പനികളുടെ സേവനം തേടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
മാവോവാദി ആക്രമണം ഉണ്ടായാല്‍ ജവാന്മാരെയും മറ്റും അടിയന്തരമായി ആശുപത്രിയില്‍ എത്തിക്കുന്നതിനും മരുന്നും മറ്റു സാധനങ്ങളും എത്തിക്കുന്നതിന് വേണ്ടിയാകും ഹെലികോപ്ടറുകള്‍ ഉപയോഗിക്കുക. ഹെലികോപ്ടറുകള്‍ വാടകയ്ക്ക് എടുക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് പ്രതിവര്‍ഷം 15 കോടി രൂപ വീതം കേന്ദ്ര സര്‍ക്കാര്‍ നല്‍കും.
അതാത് സംസ്ഥാനങ്ങള്‍ക്ക് ഒരു മാസം 30 മണിക്കൂര്‍ വരെ ഈ ഹെലികോപ്ടറിന്റെ സേവനം പ്രയോജനപ്പെടുത്താം. നേരത്തേ രവി ഋഷിയുടെ ഉടമസ്ഥതയിലുള്ള വെക്ട്ര കമ്പനിയുടെ സഹോദര സ്ഥാപനം ഗ്ലോബല്‍ വെക്ട്ര ഹെലികോര്പ്പില് നിന്നു കോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്.
എന്നാല്‍ മോശം സേവനം കാരണം വെക്ട്ര കമ്പനിയ്ക്കു നല്കിയ പ്രവര്‍ത്തന അനുമതി ഡയറക്റ്റര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: