ചണ്ഡിഗഡ്: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ ഹരിയാനയിലെ കാര്‍ഷിക പ്രശ്നങ്ങള്‍ ചര്ച്ചചെയ്യുവാനായി 23 അംഗ പാര്‍ലമെന്ററി സമിതി പഞ്ചനക്ഷത്ര ഹോട്ടലില്‍ യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ട്.പ്രതിദിനം 5 ലക്ഷം രൂപയാണ് വാടകയിനത്തില്‍ ഹോട്ടലില്‍ നല്‍കേണ്ടത്. ജൂണ്‍ 15 മുതല്‍ 20 വരെയാണ് കാര്‍ഷികപ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാനായി സിപിഎം നേതാവ് ബസുദേവ് ആചാര്യയുടെ നേതൃത്വത്തിലുള്ള 23 അംഗസമിതിയാണ് പഞ്ചനക്ഷത്ര ഹോട്ടലില്‍ യോഗംചേര്ന്നിരിക്കുന്നത്. ചെലവു ചുരുക്കലിന്റെ ഭാഗമായി പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ യോഗം ചേരുന്നത് നിരോധിച്ച് കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കിയ സാഹചര്യത്തിലാണിത്.പലരും രണ്ടുദിവസങ്ങള്‍ക്ക് മുമ്പുതന്നെ കുടുംബ സമേതം ഹോട്ടലില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്.
വരും ദിവസങ്ങളില്‍ സംഘം സിംല,ബട്ടിന്‍ഡ,കര്‍ണാല്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.പ്രതിദിനം 15,000 രൂപ വാടകയുള്ള ഡീലക്സ് മുറികളിലാണ് എംപിമാരുടെ താമസമെന്നുംഹരിയാനയിലെ കൃഷിമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷം 1000-1500 രൂപ ചിലവു വരുന്ന ഭക്ഷണമാണ് ഓരോരുത്തരും കഴിച്ചതെന്നും ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: