Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വൈക്കം ശ്രീ മഹാദേവ ക്ഷേത്രം

Janmabhumi Online by Janmabhumi Online
May 24, 2012, 11:22 am IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം ജില്ലയിലെ വൈക്കം പട്ടണത്തിലാണ്‌ ദക്ഷിണകാശി എന്ന്‌ വിഖ്യാതമായ മഹാദേവക്ഷേത്രം. കിഴക്കേ ഗോപുരം കടന്നാല്‍ വലിയ ആനക്കൊട്ടില്‍. അറുപത്തിനാലടിയോളം ഉയരം വരുന്ന സ്വര്‍ണ്ണധ്വജം. കരിങ്കല്‍ പാകിയ തിരുമുറ്റത്ത്‌ മുന്നൂറ്റിയറുപത്തിയഞ്ചു തിരികളോടുകൂടിയ വിളക്ക്‌. അശ്വത്ഥവൃക്ഷാകൃതിയിലുള്ള ഈ വിളക്ക്‌ എണ്ണയോ നെയ്യോ ഒഴിച്ചുകത്തിക്കുന്നത്‌- ആലുവിളക്ക്‌ തെളിക്കല്‍ എന്ന വഴിപാടാണ്‌. ക്ഷേത്രവലുപ്പം എടുത്തുകാട്ടുന്ന ബലിക്കല്ലും ബലിക്കല്‍പ്പുരയും. അതിനടുത്ത്‌ പുതുമയാര്‍ന്ന മറ്റൊരു ആനപ്പന്തല്‍. ചെമ്പുമേഞ്ഞ വലിയ വട്ടശ്രീകോവിലും നാലമ്പലവും വാതില്‍മാടത്തിന്റെ നടുവിലൂടെ കടന്നുപോകുമ്പോള്‍ ആര്‍ക്കും അവിടുത്തെ ദാരുശില്‍പ്പങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല.

തിരുവൈക്കത്തപ്പന്റെ തിരുമുന്‍പില്‍ എത്തുന്നതിനുമുന്‍പ്‌ ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദികേശനെ വണങ്ങാം. തിരുനടയില്‍ നിന്നും സോപാനം വഴി മുഖമണ്ഡപത്തിലേക്ക്‌ ആറുപടികള്‍. മുന്‍പില്‍ ഭഗവാന്റെ ത്രിനേത്രങ്ങള്‍. വൈക്കത്തപ്പന്‌ മൂന്നു ഭാവങ്ങള്‍. രാവിലെ ദക്ഷിണാമൂര്‍ത്തി. വിദ്യാഭ്യാസത്തില്‍ ഉല്‍കൃഷ്ടത കൈവരാന്‍ ഈ സമയത്തെ ദര്‍ശനം നന്ന്‌. ഉച്ചയ്‌ക്ക്‌ കിരാതമൂര്‍ത്തി. ശത്രുദോഷം നീങ്ങികിട്ടാനും കാര്യസാധ്യത്തിനും വൈകുന്നേരം പാര്‍വ്വതിയോടും ഗണപതിയോടും സുബ്രഹ്മണ്യനോടും കൂടിയുള്ള വൈക്കത്തപ്പനെ ദര്‍ശനം നടത്തുന്നത്‌ അതീവ ശ്രേയസ്കരമാണ്‌.

ശ്രീകോവിലിനു പുറത്ത്‌ തെക്കുവശത്തായി മഹാഗണപതിയുടേയും വടക്കുവശത്തായി ശക്തി ഗണപതിയുടെയും വിഗ്രഹങ്ങള്‍. വടക്കേ ചുറ്റമ്പലത്തിന്റെ കിഴക്കേ അറ്റത്താണ്‌ മാന്യസ്ഥാനം. പണ്ട്‌ വൈക്കത്തപ്പന്‍ ബ്രാഹ്മണവേഷത്തില്‍ വന്നിരുന്നു ഭോജനം നടത്തുന്നത്‌ വില്വമംഗലം സ്വാമിയാര്‍ കണ്ടുവെന്നും അന്നു മുതല്‍ക്കാണ്‌ മാന്യസ്ഥാനം എന്നപേര്‌ വന്നതെന്നും പറയപ്പെടുന്നു. ആ സ്ഥലത്ത്‌ ഒരു കരിങ്കല്ല്‌ സ്ഥാപിച്ചിട്ടുണ്ട്‌. അവിടെ ഒരു ഭദ്രദീപം കൊളുത്തിവച്ചാണ്‌ ഇന്നും പ്രാതലിന്‌ ഇലവയ്‌ക്കുന്നത്‌. വൈക്കത്തെ പ്രാതല്‍ പ്രസിദ്ധം. വൈക്കത്തപ്പനുള്ള ഏറ്റവും പ്രധാന വഴിപാടും ഈ പ്രാതലാണ്‌. പ്രാതലിന്‌ വിഭവങ്ങള്‍ പാചകം ചെയ്യുന്നിടമാണ്‌ വലിയ അടുക്കള.

ക്ഷേത്രാങ്കണത്തിന്‌ തെക്കുവശത്തായി പനച്ചിക്കല്‍ ഭഗവതി. പടര്‍ന്നു പന്തലിച്ച മരങ്ങള്‍ അവിടെ കാട്‌ സൃഷ്ടിക്കുന്നു. അഗസ്ത്യമുനി വൈക്കത്തപ്പനെ വന്ദിച്ചു മടങ്ങവെ പരിഹസിച്ച ഗന്ധര്‍വ്വ കന്യക മഹര്‍ഷിയുടെ ശാപം മൂലം രാക്ഷസിയായി. പിന്നീട്‌ ശാപമോക്ഷത്താല്‍ പനയ്യിക്കല്‍ ഭഗവതിയായി. തെക്കുവശത്ത്‌ ആല്‍ത്തറയ്‌ക്ക്‌ സര്‍പ്പദൈവങ്ങള്‍. പടിഞ്ഞാറുഭാഗത്ത്‌ വരണുന്റെ പ്രതിഷ്ഠ. ഭഗവാന്റെ ജടയില്‍ നിന്നും ഗംഗ പ്രതാപ തീര്‍ത്ഥമായി. ഇതാണ്‌ വടക്കുവശത്ത്‌ വലിയ ചിറ. കിണറായി മാറിയ ശിവാനന്ദതീര്‍ത്ഥവും ആര്‍ത്തി വിനാശക തീര്‍ത്ഥമെന്ന കുളവും ഉള്‍പ്പെടെ മൂന്ന്‌ തീര്‍ത്ഥങ്ങളുണ്ട്‌. അടുത്ത്‌ ശ്രീകൃഷ്ണ ക്ഷേത്രവുമുണ്ട്‌.

പണ്ട്‌ നൂറ്റിയെട്ട്‌ ഊരാഴ്മ കുടുംബക്കാരുടേതായിരുന്നു ക്ഷേത്രം. അവര്‍ തമ്മില്‍ പിണങ്ങിയപ്പോള്‍ അതിലൊരു നമ്പൂതിരി നിവേദ്യത്തില്‍ മുറുക്കിത്തുപ്പി അശുദ്ധമാക്കി. പടിഞ്ഞാറേ നടയിലൂടെ വന്ന അയാള്‍ രണ്ടാംമുണ്ട്‌ ചുറ്റമ്പലത്തിന്റെ വാതില്‍പ്പടിമേല്‍ വച്ചിരുന്നു. തിരിച്ചുപോകുമ്പോള്‍ രണ്ടാം മുണ്ടെടുക്കാന്‍ തുനിയവൈ സര്‍പ്പദംശനമേല്‍ക്കുകയും പടിഞ്ഞാറേ ഗോപുരം കടന്നപ്പോള്‍ അവിടെ വീണുമരിക്കുകയും ചെയ്തു. വാതില്‍ താനെ അടയുകയും ചെയ്തു. അന്ന്‌ അടഞ്ഞുപോയ വാതില്‍ ഇന്നും തുറക്കാതെ കിടക്കുന്നു.

അഞ്ചു പൂജകളുള്ള ക്ഷേത്രത്തില്‍ മൂന്ന്‌ ത്രിബലികളുമുണ്ട്‌. അത്താഴശ്രീബലിക്ക്‌ എഴുന്നെള്ളത്ത്‌ നടക്കുമ്പോള്‍ ഭഗവാന്റെ സ്തുതിഗീതങ്ങള്‍ ചൊല്ലാറുണ്ട്‌. ഘട്ടിയം ചൊല്ലല്‍ എന്നറിയപ്പെടുന്ന ഈ ചടങ്ങ്‌ മേറ്റ്വിടെയും ഉള്ളതായി അറിവില്ല. ഇവിടത്തെ പ്രധാന വഴിപാട്‌ അന്നദാനമാണ്‌. സഹസ്രകലശം വിശേഷ വഴിപാടും. പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ ക്ഷേത്രാങ്കണത്തിന്റെ വടക്കുവശത്ത്‌ നെടുമ്പുരകെട്ടി പാട്ടും കളമെഴുത്തും നടത്തുന്നത്‌ പേരുകേട്ട വടക്കും പുറത്തുപാട്ട്‌. ഇതുപോലെ തെക്കുംപുറത്തു പാട്ടും നടത്തിയിരുന്നു.

വൈക്കത്തെ അഷ്ടമി ലോകപ്രസിദ്ധം. വൃശ്ചികമാസത്തില്‍ പന്ത്രണ്ടാം ദിവസം അഷ്ടമി വരത്തക്കവണ്ണം കൊടിയേറും. കൊടിയേറുന്നതിനുമുന്‍പ്‌ സന്ധ്യവേല നടക്കും. കൊടിയേറി കഴിഞ്ഞാല്‍ ദിവസവും ശ്രീബലിക്കുശേഷം ശ്രീഭൂതബലി നടക്കും. അപ്പോള്‍ മൂലബിംബം പുറത്തേക്ക്‌ എഴുന്നെള്ളിക്കും. ആ സമയത്തെ ദര്‍ശനം ഏറ്റവും മഹത്തരം. അതുപോലെ ഏഴാം ദിവസത്തെ എഴുന്നെള്ളത്തും വിശേഷമാണ്‌. അഷ്ടമിദിവസം അരുണോദയത്തിനുമുന്‍പ്‌ വൈക്കത്തപ്പനെ വന്ദിക്കുന്നത്‌ അത്യൂത്തമമാണെന്ന്‌ പറയപ്പെടുന്നു. അഷ്ടമി ദര്‍ശത്തിനായി രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ജനസഹസ്രങ്ങള്‍ ഇവിടെ എത്തിച്ചേരും. ഉദയനാപുരത്ത്‌ വാണരുളുന്ന വൈക്കത്തപ്പന്റെ പുത്രന്‍ താരകാസുര നിഗ്രഹത്തിനുശേഷം വിജയശ്രീലാളിതനായി വരുന്ന മകന്‍ പിതാവിനെ കാണാനെത്തും. അപ്പോള്‍ വൈക്കത്തപ്പന്‍ മകനെ സ്വീകരിക്കാന്‍ കിഴക്കെ ആനക്കൊട്ടിലില്‍ കാത്തുനില്‍ക്കും. പിന്നീടുള്ള എഴുന്നള്ളത്ത്‌ വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും കൂട്ടമേല്‍ഭഗവതിയും ചേര്‍ന്നാകും. അതുകഴിഞ്ഞാല്‍ യാത്രപറയല്‍ ചടങ്ങാണ്‌. ശോകമൂകമായ അന്തരീക്ഷത്തില്‍ നടക്കുന്ന ഈ ചടങ്ങ്‌ നാദസ്വരത്തിലൂടെ വാദ്യമേളങ്ങളിലൂടെ ഗജവീരന്മാരുടെ ഭാവപ്രകടനത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന അന്തരീക്ഷം വികാരതീവ്രമാണ്‌.അതുപോലെ ഉദയനാപുരത്തപ്പന്‍ തിരിച്ചുപോകുമ്പോള്‍ വൈക്കത്തപ്പന്‍ ഗോപുരവാതില്‍വരെപോയി യാത്രപറയുന്ന രംഗം കണ്ട്‌ നെടുവീര്‍പ്പോടെ കൈകൂപ്പുന്ന ഭക്തരുടെ ചിത്രം കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും കാണാന്‍ കഴിയുകയില്ല. അഷ്ടമി കഴിഞ്ഞ്‌ പിറ്റേ ദിവസം രാത്രിയിലാണ്‌ ആറാട്ട്‌.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോഷണത്തിനിടെ വീട്ടുടമയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവിനെ പൊലീസ് പിടികൂടി

ഉസ്ബെകിസ്ഥാനിലെ താഷ്കെന്‍റില്‍ നടക്കുന്ന ഊസ് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ സിന്‍ഡൊറോവിനെ തോല്‍പിച്ച് തകര്‍പ്പന്‍ പ്രകടനത്തിലൂടെ നാല് റൗണ്ട് പിന്നിട്ട ടൂര്‍ണ്ണമെന്‍റില്‍ മൂന്ന് പോയിന്‍റുകള്‍ നേടി പ്രജ്ഞാനന്ദ മുന്നില്‍. ഇനി ഒരു റൗണ്ട് കൂടിയേ ബാക്കിയുള്ളൂ.
Sports

അദാനി താങ്കളുടെ സ്പോണ്‍സര്‍ഷിപ്പ് പ്രജ്ഞാനന്ദയുടെ കയ്യില്‍ ഭദ്രമാണ്…ഊസ് ചെസ്സില്‍ സിന്‍ഡൊറോവിനെ തകര്‍ത്ത് പ്രജ്ഞാനന്ദയുടെ കുതിപ്പ്

Kerala

കാപ്പ ആക്ട് പ്രകാരം നാടുകടത്തിയ യുവാവ് വിലക്ക് ലംഘിച്ച നാട്ടില്‍ തിരികെയെത്തി: അറസ്റ്റ് ചെയ്ത് പൊലീസ്

Kerala

ഖത്തര്‍ വ്യോമപാത അടച്ചു: കേരളത്തില്‍ നിന്നുള്ള വിമാനങ്ങളെ തിരിച്ചുവിളിച്ചു

Kerala

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ച

പുതിയ വാര്‍ത്തകള്‍

ഞായറാഴ്ച സിറിയയിലെ ഡമാസ്കസ് സെന്‍റ് ഏലിയാസ് ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന സ്ഫോടനത്തിന് ശേഷമുള്ള പള്ളിയുടെ അകത്തെ ദൃശ്യം;.അമേരിക്ക സിറിയയില്‍ ബാഷര്‍ അല്‍ അസ്സാദിനെ ഭരണത്തില്‍ നിന്നും തൂത്തെറിഞ്ഞത് ഐഎസ് ഉള്‍പ്പെടെയുള്ള ആഭ്യന്തരഗ്രൂപ്പുകളുടെ സഹായത്തോടെയാണ്

ക്രിസ്ത്യന്‍ പള്ളിയില്‍ പൊട്ടിത്തെറിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍; കുര്‍ബാന സ്വീകരിക്കുകയായിരുന്ന 25 ക്രിസ്ത്യന്‍ വിശ്വാസികള്‍ കൊല്ലപ്പെട്ടു

സിന്ധു നദീജല കരാർ നിർത്തിയതിന് ഇന്ത്യയോട് പ്രതികാരം ചെയ്യും : വെള്ളം തന്നില്ലെങ്കിൽ യുദ്ധം ചെയാനും പാകിസ്ഥാൻ തയ്യാറാണെന്ന് ബിലാവൽ ഭൂട്ടോ

പാതിവില തട്ടിപ്പ് : കെ എന്‍ ആനന്ദകുമാറിന് രണ്ട് കേസുകളില്‍ ജാമ്യം

ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ആക്രമണം, പ്രതിരോധിച്ചതായി ഖത്തര്‍

കണ്ണിമവെട്ടുന്ന സമയം കൊണ്ട് പാകിസ്ഥാന്റെ ആണവകേന്ദ്രം കിരാന കുന്നുകൾ ഭസ്മമാകും : ലോകത്തിലെ ഏറ്റവും ശക്തമായ മിസൈൽ അഗ്നി -V ഒരുക്കാൻ ഇന്ത്യ

അമ്പലപ്പുഴ ഡോള്‍ഫിന്റെ ജഡം തീരത്തടിഞ്ഞു, ആശങ്കയില്‍ മത്സ്യത്തൊിലാളികള്‍

ലോകരാജ്യങ്ങളുമായി സംവദിക്കുന്നതിലുള്ള മോദിയുടെ കരുത്തും ഊര്‍ജ്ജസ്വലതയും ആഗോളതലത്തില്‍ ഇന്ത്യയുടെ മൂലധനമാണെന്ന് ശശി തരൂര്‍

ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ക്രൂയിസ് മിസൈലുകൾ ഇന്ത്യ വിന്യസിച്ചിരുന്നു ; ഞങ്ങൾ വിചാരിച്ചത് ഇന്ത്യ ആണവ ആക്രമണം നടത്തിയെന്നാണ് ; ബിലാവൽ ഭൂട്ടോ സർദാരി

ഇറാന്റെ ഉന്നത കമാൻഡർ മുഹമ്മദ് ഹുസൈൻ ബക്രിയുടെ കൊലപാതകത്തിൽ അസിം മുനീറിന് പങ്ക് : ബക്രിയുടെ സ്ഥലം ഇസ്രായേലിന് ചോർത്തി കൊടുത്തു

പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട : രണ്ട് പേർ പോലീസ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies