കൊച്ചി: എന്‍.ഡി.എഫ് പ്രവര്ത്തകന് ഫസലിനെ വധിച്ച കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. സി.പിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്, തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രന് എന്നിവരുടെ ജാമ്യാപേക്ഷയാണ് മാറ്റിയത്.
കേസില്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനും പ്രതികളാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ നീട്ടിക്കൊണ്ടു പോകുന്നതിനാല്‍ പ്രതികളെ അസ്റ്റു ചെയ്യേണ്ടി വരുമെന്ന് സി.ബി.ഐ അഭിഭാഷകന് ഹൈക്കോടതിയെ അറിയിച്ചു. ഇവര്‍ക്കെതിരേ ശക്തമായ തെളിവുണ്ടെന്നും ഇവരെ ചോദ്യം ചെയ്യലിനു വിധേയമാക്കണമെന്നും സി.ബി.ഐ വാദിച്ചു.
കൊലപാതകം ആസൂത്രണം ചെയ്തതും കൃത്യം നിര്‍വഹിക്കാന്‍ ഒന്നാംപ്രതി കൊടി സുനിയെ ഏല്‍പ്പിച്ചതും ഇവരാണ്. ഗൂഢാലോചന പുറത്തു കൊണ്ടു വരാന്‍ ഇരുവരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു. അതേസമയം തങ്ങളെ കള്ളക്കേസില്‍ പെടുത്തുകയാണെന്നു പ്രതിഭാഗം വാദിച്ചു. അറസ്റ്റിനു ശേഷം കള്ളക്കേസ് ചുമത്താനാണു നീക്കമെന്നും ഇവര്‍ അറിയിച്ചു.
എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യുന്നതിന് ഇനി തടസമില്ലെന്നു കോടതി വ്യക്തമാക്കി. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. 2006 ഒക്ടോബര്‍ 22നാണ് ഫസല്‍ കൊല്ലപ്പെട്ടത്. എറണാകുളം സി.ജെ.എം കോടതിയിലാണു കേസ് ഫയല്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: