മലപ്പുറം: സിപിഎം പ്രതിസന്ധിയിലായപ്പോഴെല്ലാം വി.എസ്. അച്യുതാനന്ദന് പിന്നില്‍ നിന്നു കുത്തിയെന്നു സിപിഎം നേതാവ് ടി.കെ. ഹംസ. ഇക്കാര്യം തുറന്നു പറയുന്നതില്‍ തനിക്കു യാതൊരു മടിയുമില്ല. ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ പാര്‍ട്ടി നേതാക്കളെ കേസില്‍ കുടുക്കാനാണു യുഡിഎഫിന്റെ നീക്കം.
ഏതെങ്കിലും നേതാവിനെ കേസില്‍ കുടുക്കണമെന്നാണെങ്കില് പിണറായിയെ തന്നെ ആയിക്കോട്ടെ. അതിനു പറ്റിയില്ലെങ്കില്‍ വിഎസിനെ കുടുക്കിക്കോട്ടെ. അങ്ങനെയെങ്കിലും ശല്യം ഒഴിവാകുമല്ലോ. അധികാരവും ഒന്നിന്റെ ഭൂരിപക്ഷവുണ്ടെങ്കില് എന്തുമാകാമെന്നാണു ഭാവമെങ്കില്‍ അത് അവസാനത്തെ ഭരണമാകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനെതിരേ സിപിഎം നടത്തുന്ന മലപ്പുറം തെക്കന്‍ മേഖല ജാഥയ്ക്കു നല്കിയ സ്വീകരണത്തിനിടെ സംസാരിക്കുകയായിരുന്നു ഹംസ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: