ആലപ്പുഴ: ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ സര്‍ക്കാരിനെതിരെ പിണറായി വിജയന് ഇതുവരെ നടത്തിയ എല്ലാ പ്രസ്താവനകള്‍ക്കും മറുപടിയാണ് വിഎസിന്റെ കത്തെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെറ്റു ചെയ്യുന്നവരെ തിരുത്തുന്നതിന് പകരം സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ തിരിച്ചടിയാണ് കത്തിലൂടെ പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നത്. പാര്‍ട്ടിക്കതീതമായി വിഎസിന്റെ കത്തിന് ഇപ്പോള്‍ പൊതുപ്രാധാന്യം കൈവന്നതായും മുഖ്യമന്ത്രി പറഞ്ഞു. എന്‍.വി.പ്രഭു സ്മാരക പുരസ്കാര വിതരണത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചന്ദ്രശേഖരന് വധക്കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടുകയാണ് ലക്ഷ്യം. അതില്‍ ആരുടെ ഭീഷണിയും സര്‍ക്കാര്‍ പരിഗണിക്കില്ല. എന്നാല്‍ നിരപരാധികളാരും കേസില്‍ ഉള്‍പ്പെടാതിരിക്കാന്‍ അതീവ ജാഗ്രതയോടെയാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നത്. അതിനാലാണ് അന്വേഷണം വളരെ പതുക്കെയെന്ന തോന്നല്‍ ഉണ്ടാകുന്നത്. സിപിഎമ്മിന്റെ ഒരു നേതാവിനെയും കേന്ദ്രീകരിച്ചല്ല അന്വേഷണം നടക്കുന്നത്. പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: