ന്യൂദല്‍ഹി: രാജ്യത്തെ ആണവനിലയങ്ങള്‍ക്ക് പൂര്‍ണ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ്.പാര്‍ലമെന്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.രാജ്യത്തിന്റെ വികസനത്തിന് ആണവ നിലയങ്ങള്‍ അനിവാര്യമാണ്.അവയുടെ സുരക്ഷയില്‍ യാതൊരുവിധ വിട്ടുവീഴ്ച്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു.അത്യന്താധുനിക രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് രാജ്യത്തെ ആണവ നിലയങ്ങളില്‍ ഒരുക്കിയിട്ടുളളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ പ്രസ്താവന നടത്തിയിരിക്കുന്നത്.19 റിയാക്ടറുകള്‍ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാണെന്നും,എന്നാല്‍ ഇതുവരെ ഒരു അപകടംപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ഫുക്കുഷിമ ആണവ നിലയത്തിലെ അപകടത്തിനുശേഷം ഇന്ത്യയിലെ ആണവനിലയങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ആണവനിലയ കോര്‍പ്പറേഷന്റെ വെബ്സൈററില്‍ നല്‍കിയിട്ടുണ്ടെന്നും പ്രധാനമ മന്ത്രി പറഞ്ഞു.ജപ്പാനിലെപ്പോലെ ഒരു സ്ഥിതി വിശേഷം നമുക്കുണ്ടാകരുതെന്നും ആണവനിലയങ്ങളില്‍ നിന്ന് അനേകം വൈദ്യുതിയാണ് നാം ഉല്‍പ്പാദിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഫ്രാന്‍സിനും നിരവധി ആണവനിലയങ്ങളുണ്ട്.
ആണവോര്‍ജത്തെ അധിക ഉറവിടമായി നാം സൂക്ഷിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: