ന്യൂദല്‍ഹി: രാജ്യത്തെ വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജ പ്രതിസന്ധി കണക്കിലെടുക്കുമ്പോള്‍ ആണവോര്‍ജ്ജം വേണ്ടെന്ന് വയ്ക്കാനാവില്ലെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ്. എന്നാല്‍ ആണവ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം ലോക്സഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു.
രാജ്യത്തിന്റെ വികസനത്തിന് ആണവ നിലയങ്ങള്‍ അത്യന്താപേക്ഷികമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ജപ്പാനിലെ ഫുക്കിഷിമ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആണവോര്‍ജ്ജം വേണ്ടെന്ന് വയ്ക്കുമോയെന്ന ശിവസേന എം.പി അനന്ത് ഗീതെയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.
ആണവ നിലയങ്ങളുടെ സുരക്ഷയില്‍ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ ഒരുക്കമല്ല. അത്യന്താധുനിക തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് ആണവനിലയങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയം ഏതാനും ദിവസങ്ങള്‍ക്കകം പ്രവര്‍ത്തനം ആരംഭിക്കുമെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: