വടകര/ കോഴിക്കോട്്: റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് സിപിഎം നേതാവുള്‍പ്പെടെ അഞ്ച് പേരെ പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തു.
സിപിഎം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗമായ പടയം കണ്ടി രവീന്ദ്രന് (47), കണ്ണൂര്‍ കവിയൂര്‍ ചൊക്ലി മാതംകണ്ടിയില് ലെമ്പു എന്ന പ്രതീപന് (34), അഴിയൂര്‍ കോട്ടാലക്കുന്നുമ്മല് ദീപു എന്ന ദിപിന് (27), അഴിയൂര്‍ കല്ലറോത്ത് രമ്യ നിവാസില്‍ കുട്ടു എന്ന റമീഷ് (21), കോടിയേരി അനന്തംവീട്ടില് രജിത്ത് (23) എന്നിവരെയാണ് ഇന്നലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
സിപിഎം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗമായ രവീന്ദ്രനെ ഇന്നലെ വടകര സഹകരണ ആശുപത്രിയില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. അതേസമയം സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗമായ രാമചന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
കൊലയാളികള്‍ക്ക് സഹായം നല്കിയവരാണ് അറസ്റ്റിലായവരെന്ന്് പോലീസ് അറിയിച്ചു. കൊലയാളികള്‍ക്ക് സിം കാര്‍ഡുകള്‍ വാങ്ങി നല്‍കുകയും കൊലപാതകത്തിന് ശേഷം ആയുധങ്ങള്‍ ഒളിപ്പിക്കാന്‍ ഇവര്‍ സഹായം ചെയ്യുകയുമായിരുന്നു. അറസ്റ്റിലായ ലോക്കല്‍കമ്മറ്റി അംഗം രവീന്ദ്രന് കൊലയാളികള്‍ക്ക് ടി.പി.ചന്ദ്രശേഖരനെ ചൂണ്ടികാണിച്ച് കൊടുക്കുകയായിരുന്നു.
മെയ് നാലിനാണ് ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇതിനുതൊട്ടുമുമ്പ് മെയ് രണ്ട്, മൂന്ന് തിയ്യതികളിലും ചന്ദ്രശേഖരനെ വധിക്കാന്‍ സംഘം ശ്രമിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
എ.ഡി.ജി.പി വിന്‍സെന്റ് എം. പോള്‍, ഡിവൈഎസ്പി: കെ.വി.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ തന്നെ വധവുമായിബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്തതായി വാര്‍ത്ത പരന്നെങ്കിലും ഉച്ചയോടെ കസ്റ്റഡിയില്‍ എടുത്തവരില്‍ രണ്ട് പേരെ വടകര ഡിവൈഎസ്പി ഓഫീസില്‍ എത്തിയ്ക്കുകയായിരുന്നു. വൈകീട്ടാണ് പോലീസ് പിടിയിലായവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഇന്ന് ഉണ്ടാകുമെന്ന് പോലീസ് സംഘം സൂചന നല്‍കുന്നുണ്ട്. അറസ്റ്റിലായവരെ ഇന്ന് കുണ്ടമംഗലം ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. വടകര കോടതിയിലെ ജഡ്ജി അവധിയിലായതിനാലാണിത്.
കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ഉള്‍പ്പെടെ അറസ്റ്റിലായതോടെ സിപിഎം കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. പാര്‍ട്ടിക്കെതിരെ ഗൂഢാലോചനയെന്ന് പറഞ്ഞ് അണികളെ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇതേവരെ പാര്‍ട്ടി നേതൃത്വം. സിപിഎം നേതാവടക്കമുള്ളവരുടെ അറസ്റ്റ് പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമാക്കിയിട്ടുണ്ട്.
ഇതിനിടെ ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്താനുപയോഗിച്ച മാരകായുധങ്ങള്‍ ചൊക്ലിയില്‍ നിന്നും കണ്ടെടുത്തു. ചൊക്ലിയിലെ സ്വകാര്യ ആശുപത്രിക്ക് മുന്‍വശത്ത് പുതുതായി ആരംഭിച്ച ഫയര്‍ സ്റ്റേഷന്റെ പിന്‍വശമുള്ള കിണറ്റില്‍ നിന്നും ഇന്നലെ ഉച്ചയോടെയാണ് അഞ്ച് വാളുകള്‍ പോലീസ് പുറത്തെടുത്തത്.
കൊലപാതകക്കേസില്‍ അറസ്റ്റിലായ ചൊക്ലി സ്വദേശി എം.കെ.പ്രദീപന് എന്ന ലംബു പ്രദീപന് അടക്കമുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. കിണറ്റില്‍ രണ്ടു പടിയോളം വെള്ളമുണ്ടായിരുന്നു. ജില്ലാ പോലീസ് സൂപ്രണ്ട് രാഹുല്‍ ആര്. നായര്‍, ഡിവൈഎസ്പി ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹത്തോടെയാണ് പ്രതി എം.കെ.പ്രദീപനെ തൊണ്ടിസാധനങ്ങള്‍ കണ്ടെത്താന്‍ ചൊക്ലിയില്‍ കൊണ്ടുവന്നത്. പ്രതിയെ ചൊക്ലിയിലെത്തിച്ച വിവരമറിഞ്ഞ് നൂറുകണക്കിനാളുകല്‍ സ്ഥലത്ത് തടിച്ചു കൂടിയിരുന്നു.
നേരത്തെ ചൊക്ലി താഹ ഓഡിറ്റോറിയത്തില്‍ വെച്ച് ഒരു നാട്ടുവൈദ്യനെ ആക്രമിച്ച കേസിലുള്‍പ്പെടെ പ്രതിയായിരുന്നു ഇയാള്‍.
ആയുധങ്ങള്‍ കണ്ടെത്തിയ കിണറ്റിലെ വെള്ളവും രക്തസാമ്പിള്‍ പരിശോധനക്കായി അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അഴിയൂരിലെ ദീപു എന്ന വെട്ടുകുട്ടന്, ബിപിന്‍, രഞ്ജിത്ത്, സിപിഎം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മറ്റി അംഗം പടയങ്കണ്ടി രവീന്ദ്രന് എന്നിവരും അറസ്റ്റിലായവരില്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: