ന്യൂദല്‍ഹി: എല്ലാ ചിട്ടിക്കമ്പനികള്ക്കും കേന്ദ്രനിയമമാണ് ബാധകമെന്ന് സുപ്രീംകോടതി. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ചിട്ടിക്കമ്പനികളും ഇനി മുതല്‍ 1982ല്‍ കൊണ്ടു വന്ന കേന്ദ്ര നിയമത്തിന്റെ പരിധിയിലാണ് വരികയെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമം സംസ്ഥാനങ്ങള്‍ക്ക് ബാധകമാകാന്‍ പ്രത്യേക വിജ്ഞാപനത്തിന്റെ ആവശ്യമില്ലെന്നും സുപ്രീംകോടതി ഭരണഘടനാബഞ്ച് വ്യക്തമാക്കി. കേന്ദ്രം പുതിയ നിയമം കൊണ്ടുവന്നതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയമം അസാധുവായെന്നും കോടതി ഉത്തരവിട്ടു.
സുപ്രീംകോടതി ഉത്തരവോടെ 1975ല്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ചിറ്റ്സ് ആന്റ് ഫണ്ട് നിയമവും 2002ല്‍ സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ഭേദഗതിയും അസാധുവായി. 2002ലെ ഭേദഗതി പ്രകാരം 20 ശതമാനം ആളുകള്‍ അംഗങ്ങളായ ചിട്ടി കമ്പനികള്‍ സംസ്ഥാന നിയമത്തിന്റെ പരിധിയിലായിരിക്കും വരിക.
ഇതിനെ ചോദ്യ ചെയ്തുകൊണ്ട് ചിട്ടിക്കമ്പനികള്‍ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്ന് ചിട്ടിക്കമ്പനികളുടെ വാദം ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: