സുക്മ: സുക്മ കളക്ടര്‍ അലക്സ് പോള്‍ മേനോനെ മോചിപ്പിക്കാന്‍ മാവോയിസ്റ്റുകളുമായി രഹസ്യ കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നു ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ് വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ മോചനം നല്ല തുടക്കമായി കാണുന്നു. അലക്സിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ച നാലു മധ്യസ്ഥരെ അഭിനന്ദനം അറിയിക്കുന്നതായി രമണ്‍ സിങ് പറഞ്ഞു.
മാവോയിസ്റ്റുകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കളക്ടറുടെ മോചനത്തിന് പകരമായി ജയിലില്‍ കിടക്കുന്ന ചില തടവുകാരെ വിട്ടയക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി മാവോയിസ്റ്റുകള്‍ അവകാശപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മാവോയിസ്റ്റുകളുമായുണ്ടാക്കിയ ധാരണ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാവുന്ന വിധത്തില്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: