ഗാസിയാബാദ്: ആരുഷി-ഹേംരാജ് ഇരട്ടക്കൊലക്കേസില്‍ അടുത്ത വിചാരണ ഈ മാസം ഒന്‍പതിന് നടക്കും. ആരുഷി കേസുമായി ബന്ധപ്പെട്ട രേഖകള്‍ കോടതിയില്‍ ഹാജരാക്കാന്‍ ജഡ്ജി പ്രീതിസിംഗ് സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. കേസില്‍ ഇതാദ്യമായാണ് നൂപുര്‍ വിചാരണക്കായി കോടതിയില്‍ എത്തുന്നത്. നൂപുറിന്റെ ഭര്‍ത്താവും കേസിലെ മറ്റൊരു പ്രതിയുമായ രാജേഷ് തല്‍വാറും ഇന്നലെ നൂപുറിനൊപ്പം കോടതിയില്‍ എത്തിയിരുന്നു.
അതേസമയം, ജാമ്യാപേക്ഷയുമായി നൂപുര്‍ അലഹബാദ് കോടതിയെ സമീപിക്കുമെന്ന് അവരുടെ അഭിഭാഷകര്‍ അറിയിച്ചു. ദസ്ന ജയിലില്‍ തടവില്‍ കഴിയുന്ന നൂപുറിനെ ഇന്നലെ രാവിലെയാണ് കോടതിയില്‍ കൊണ്ടുവന്നത്. കേസില്‍ നേരത്തെ സമര്‍പ്പിച്ചിരുന്ന ജാമ്യാപേക്ഷ ബുധനാഴ്ച കോടതി തള്ളിയിരുന്നു. ഇന്നലെ നടന്ന വിചാരണ വേളയില്‍ നൂപുര്‍ തല്‍വാര്‍ കോടതിക്ക് മുമ്പാകെ പൊട്ടിക്കരഞ്ഞു.
നേരത്തെ വിചാരണക്കായി കോടതിയില്‍ ഹാജരാകാതാത്തനെത്തുടര്ന്നാണ് നൂപുറിനെതിരെ ഗാസിയാബാദ് പ്രത്യേക സിബിഐ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതിയില്‍ കീഴടങ്ങാന്‍ കോടതി നൂപുറിനോട് നിര്‍ദ്ദേശിച്ചു. ഗാസിയാബാദ് കോടതിയില്‍ നല്കിയ ജാമ്യാപേക്ഷ കോടതി നിരസിച്ചതിനെത്തുടര്‍ന്ന് നൂപുര്‍ വീണ്ടും ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് സുപ്രീംകോടതി പരിഗണിക്കുന്നതുവരെ നൂപുറിന് ജയിലില്‍ കഴിയേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: