ന്യൂദല്‍ഹി: ലൈംഗിക അപവാദത്തെ തുടര്‍ന്നു രാജി വച്ച കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വിക്കു സുപ്രീം കോടതി ബാര്‍ അസോസിയേഷന്റെ വിലക്ക്. മുതിര്‍ന്ന അഭിഭാഷകനായ സിങ്വിക്കെതിരേ അഡ്വക്കെറ്റ്സ് ആക്ട് പ്രകാരമുള്ള സ്വഭാവ ദൂഷ്യത്തിനാണു നടപടി എടുത്തത്.
ബാര്‍ അസോസിയേഷന് ഇതു സംബന്ധിച്ചു പ്രമേയം പാസാക്കി. സിങ്വിയുടെ പ്രവൃത്തി തൊഴില്‍പരമായ സ്വഭാവത്തിന് വിരുദ്ധമെന്നു പ്രമേയത്തില്‍ പറയുന്നു. പ്രമേയത്തിന്റെ പകര്‍പ്പ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയയ്ക്ക് അയച്ചു കൊടുത്തു.
സിങ്വിയും ഒരു അഭിഭാഷകയുമൊത്തുള്ള വിവാദ സിഡി പുറത്തു വന്നതിനെത്തുടര്‍ന്നാണു നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: