Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ക്ഷേത്രത്തിലെ പൂജകളും അടിയന്തരങ്ങളും

Janmabhumi Online by Janmabhumi Online
May 2, 2012, 09:56 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ക്ഷേത്രവും അവിടെ പ്രതിഷ്ഠിക്കുന്ന വിഗ്രഹങ്ങളും ചൈതന്യസമ്പൂര്‍ണമാകുന്നത്‌, മന്ത്രതന്ത്രാദികളില്‍ അവഗാഹം നേടുകയും ജപഹോമ തര്‍പ്പണാദികളിലൂടെ മന്ത്രശക്തിയും തപഃശക്തിയും നേടുകയും ചെയ്തിട്ടുള്ള താന്ത്രികാചാര്യന്മാര്‍ നിരവധി സങ്കീര്‍ണ്ണങ്ങളായ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച്‌ പ്രതിഷ്ഠ നടത്തുമ്പോഴാണ്‌. പ്രതിഷ്ഠ നടത്തുന്ന ആചാര്യന്മാര്‍ (തന്ത്രി) തന്റെ ആത്മചൈതന്യത്തെ (കുണ്ഡലിനീശക്തി) ബിംബത്തില്‍ ലയിപ്പിക്കുമ്പോള്‍ മാത്രമാണ്‌ ക്ഷേത്രവും വിഗ്രഹവും ചൈതന്യപൂര്‍ണമാകുന്നത്‌. കല്‍പാന്തകാലത്തോളം നിലനില്‍ക്കുന്നതിനുവേണ്ടിയാണ്‌ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച്‌ പ്രതിഷ്ഠ നടത്തുന്നത്‌. അങ്ങനെ ജീവനുള്ള പ്രതീകമായ ക്ഷേത്രത്തിന്റെ ചൈതന്യപോഷമത്തിനും സംരക്ഷണത്തിനുംവേണ്ടി ദൈനംദിന പൂജാദികളും ഉത്സവാദിവിശേഷങ്ങളും ചിട്ടയായും ക്രമമായും നടത്തുന്നു. സാധാരണ ഒരു മഹാക്ഷേത്രത്തില്‍ ഉഷഃപൂജ, ഏതൃത്തപൂജ, പന്തീരടി പൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിങ്ങനെ അഞ്ചുപൂജകളാണുണ്ടാവുക. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ശംഖനാദത്തോടും വാദ്യഘോഷത്തോടുംകൂടി പള്ളിയുണര്‍ത്തുമ്പോള്‍ ഒരു ദിനം ആരംഭിക്കുന്നു. കുളിയും പ്രാതഃസന്ധ്യാ വന്ദനാദികളും കഴിഞ്ഞ്‌ മേല്‍ശാന്തി തറ്റുടുത്ത്‌, കാലുകഴുകി ആചമിച്ച്‌, ജപിച്ചുതളിച്ച്‌, തിരുനടയില്‍ വന്ന്‌ അഭിവാദ്യം ചെയ്തു മണിയടിച്ച്‌ നടതുറക്കുന്നു. അകത്തുകടന്നാല്‍ ആദ്യം വിളക്കുതെളിയിക്കുകയാണ്‌ ചെയ്യുന്നത്‌. തുടര്‍ന്ന്‌ തലേദിവസം അണിയിച്ച മാലകളും പൂജിച്ച പുഷ്പങ്ങളും മാറുന്നു. വിഗ്രഹത്തില്‍ നിന്നും ഇവ മാറ്റുന്നതിന്‌ മുന്‍പ്‌ നടത്തുന്ന ദര്‍ശനത്തിന്‌ നിര്‍മ്മാല്യദര്‍ശനം. നിര്‍മ്മാല്യദര്‍ശനം അതിവിശിഷ്ടമായി ഭക്തജനങ്ങള്‍ കരുതുന്നു. പ്രഭാതത്തിന്‌ മുന്‍പായി തിരുനട തുറക്കുന്ന സമയത്തുനടത്തുന്നതാണ്‌ നിര്‍മാല്യദര്‍ശനം.

നിര്‍മ്മാല്യം മാറ്റിയതിന്‌ ശേഷം എണ്ണയാടി, ഇഞ്ച, വാകപ്പൊടി ഇവകളാല്‍ ദേവനെ തേച്ചുകുളിപ്പിക്കുന്നു. തീര്‍ത്ഥമുണ്ടാക്കി അഭിഷേകാദികളും അലങ്കാരങ്ങളും ചെയ്തു മലര്‍നിവേദ്യം കഴിഞ്ഞാല്‍ ഉഷഃപൂജ തുടങ്ങുകയായി. ഉഷഃപൂജയും എതൃത്തപൂജയും കഴിഞ്ഞാല്‍ ശീവേലി (ശ്രീബലി) എന്ന ചടങ്ങുനടക്കുന്നു. ദേവന്റെ പാര്‍ഷദന്മാര്‍ക്കും ദ്വാസ്ഥന്മാര്‍ക്കും പരിവാരങ്ങള്‍ക്ക്‌ ധ്വജശേഖരന്മാര്‍ക്കും ബലിതൂവുന്ന ഈ ചടങ്ങോടുകൂടി രാവിലത്തെ പൂജകള്‍ പര്യവസാനിക്കുന്നു. പിന്നീട്‌ നടത്തുന്ന പൂജയ്‌ക്കാണ്‌ പന്തീരടി എന്ന്‌ പറയുന്നത്‌. നിത്യനവകവും അഞ്ചുപൂജകളുമുള്ള ക്ഷേത്രങ്ങളില്‍ പന്തീരടിക്കാണ്‌ നവകം പൂജിച്ച്‌ അഭിഷേകം ചെയ്യുന്നത്‌. പിന്നെയാണ്‌ ഉച്ചപൂജ. അതിനുശേഷമുള്ള ഉച്ചശീവേലിയോടുകൂടി മദ്ധ്യാഹ്നം വരെയുള്ള പൂജകള്‍ സമാപിക്കുന്നു. ഉത്സവകാലങ്ങളില്‍ ഉച്ചശീവേലി കാഴ്ചശീവേലിയായി വൈകുന്നേരമാണ്‌ നടത്തുന്നത്‌. എന്നാല്‍ ഗുരുവായൂര്‍ തുടങ്ങി അപൂര്‍വം ചില ക്ഷേത്രങ്ങളില്‍ മാത്രം നിത്യേന ഉച്ചശീവേലി കാഴ്ചശീവേലിയായി നടത്തിവരുന്നു.

വൈകുന്നേരം അഞ്ചുമണിയോടുകൂടി ആരംഭിക്കുന്ന സായാഹ്നപൂജകള്‍ രാത്രി എട്ടുമണിയോടെയുണ്ടാവും. പ്രദോഷ ദിവസങ്ങളില്‍ സന്ധ്യയ്‌ക്ക്‌ ശിവക്ഷേത്രങ്ങളില്‍ പ്രദോഷപൂജയോടൊപ്പം അഭിഷേകവും പതിവുണ്ട്‌. മറ്റ്‌ ദിവങ്ങളില്‍ സന്ധ്യയ്‌ക്ക്‌ അഭിഷേകം പതിവില്ല. ദീപാരാധനയ്‌ക്കുശേഷം അത്താഴപൂജയും അതുകഴിഞ്ഞാല്‍ അത്താഴശീവേലിയും നടത്തി നട അടയ്‌ക്കുന്നതിനിടെ ഒരു ദിവസത്തെ പൂജാക്രമത്തിന്‌ പരിസമാപ്തി കുറയ്‌ക്കുന്നു. തിരുവുത്സവം, ആട്ടവിശേഷം, ഉദയാസ്തമനപൂജപോലെയുള്ള അവസാന വഴിപാടുകള്‍ എന്നിവ നടക്കുമ്പോള്‍ ക്രമത്തിനും സമയത്തിനും അല്‍പാല്‍പം വ്യത്യാസങ്ങള്‍ വരാം. ചെറിയ ക്ഷേത്രങ്ങളില്‍ അഭിഷേകവും പൂജയും മാത്രം രാവിലെയും, ദീപാരാധനയും നിവേദ്യവും വൈകിട്ടും നടത്തുന്നു. തീരെ ചെറിയ ക്ഷേത്രങ്ങളില്‍ ഒരു നേരം മാത്രം അഭിഷേകവും നിവേദ്യവും നടത്തി നട അടയ്‌ക്കുന്ന പതിവുമുണ്ട്‌.

ക്ഷേത്രങ്ങളില്‍ നടതുറന്നാല്‍ അടയ്‌ക്കുന്നതുവരെയുള്ള പൂജാസമയങ്ങളില്‍ എല്ലായ്‌പ്പോഴും ഒന്നുപോലെ ദര്‍ശനം അനുവദിക്കുന്നതല്ല. പരമപ്രധാനമായ ചില സന്ദര്‍ഭങ്ങളില്‍ ഭക്തജനങ്ങളെ ദേവദര്‍ശനം ചെയ്യുന്നതില്‍ നിന്നും വിലക്കി നിര്‍ത്താറുണ്ട്‌. ഉദാഹരണത്തിന്‌ നിവേദ്യസമയത്ത്‌ ദര്‍ശനത്തിന്‌ വിലക്ക്‌ കല്‍പിച്ചിരിക്കുന്നത്‌ നോക്കുക. അവിചാരിതമായി ഉണ്ടായേക്കാവുന്ന അശുദ്ധിബാധ ഒഴിവാക്കുന്നതിനും ദേവന്‌ മറ്റുതരത്തിലുള്ള അസ്വസ്ഥതകള്‍ കൂടാതെ നിവേദ്യം സ്വീകരിക്കുന്നതിനും അനുയോജ്യമായ ഒരു അവസ്ഥാവിശേഷം സംജാതമാകുവാനാണ്‌ ഈ വിലക്കു കല്‍പിച്ചിരിക്കുന്നത്‌.

ഓരോ മാസത്തിലും ചില പ്രത്യേക നക്ഷത്രങ്ങളിലും ആഴ്ചദിവസങ്ങളിലും തിഥികളിലും ക്ഷേത്രങ്ങളില്‍ വിശേഷ അടിയന്തിരങ്ങള്‍ കാണാം. ഇത്‌ മാസവിശേഷം എന്നറിയപ്പെടുന്നു. ആണ്ടുതോറും വിഷു, ശിവരാത്രി, അഷ്ടിരോഹിണി, നവരാത്രി തുടങ്ങിയ വിശേഷങ്ങളും പ്രധാനമായി ആഘോഷിക്കാറുണ്ട്‌. ഇവയാണ്‌ ആട്ടവിശേഷങ്ങള്‍.

– ഡോ. കെ.ബാലകൃഷ്ണവാര്യര്‍

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

എബി വി പിയുടെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

Kerala

തെളിവില്ല ,നടന്‍ ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമക്കേസ് അവസാനിപ്പിക്കുന്നു

Local News

ആലുവയിൽ രണ്ടേമുക്കാൽ കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

Local News

മോഷണ കേസിൽ നാല് പ്രതികൾ അറസ്റ്റിൽ

Kerala

തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി എ ബി വി പിയുടെ വിദ്യാഭ്യാസ ബന്ദ്

പുതിയ വാര്‍ത്തകള്‍

സംസ്‌കൃത സ്‌കോളര്‍ഷിപ്പ് : തുക എത്രയും വേഗം വിതരണം ചെയ്യാനുളള നടപടി വേണമെന്ന് കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്‍

ഇന്ത്യയിൽ താമസിക്കുന്നെങ്കിലും ഇഷ്ടം പലസ്തീനാണ് ; പക്ഷെ ഗാസയിൽ പോയി യുദ്ധം ചെയ്യാനൊന്നും വയ്യ : തുറന്ന് പറഞ്ഞ് മുസ്ലീം യുവാവ്

കുളത്തുപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍

മാതളത്തിന്റെ തൊലി കളയല്ലേ , ഗുണങ്ങൾ ഏറെയാണ്

അമേരിക്കൻ സൈനിക താവളങ്ങൾ പൂട്ടാൻ വേണ്ടി ഗൾഫിൽ സമരം നടത്തിക്കൂടെ കോയമാരെ ; അല്ലെങ്കിൽ ഖമെയിനിയ്‌ക്കൊപ്പം ഇസ്രായേലിന് എതിരെ യുദ്ധം ചെയ്തൂടെ

‘ നന്ദി മോദിജി , ഇറാനിൽ ഞങ്ങൾക്ക് ഭക്ഷണവും , താമസിക്കാൻ സുരക്ഷിതമായ ഇടവും ഒരുക്കിയത് മോദി സർക്കാരാണ് ‘ ; നന്ദി പറഞ്ഞ് മുസ്ലീം ദമ്പതികൾ

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പാല്‍ മോഷണം: ക്ഷേത്ര ജീവനക്കാരന്‍ പിടിയില്‍

37 മണിക്കൂർ നിർത്താതെയുള്ള യാത്ര ; റഡാറുകൾക്ക് പോലും കണ്ടെത്താനായില്ല ; ഇറാനെ ആക്രമിക്കുന്നതിനുമുമ്പ് B-2 ബോംബർ യാത്ര പൂർത്തിയാക്കിയത് ഇങ്ങനെ

കേരളത്തില്‍ ദേശ ഭക്തരും ദേശ വിരുദ്ധരും തമ്മിലുള്ള പോരാട്ടം,സിപിഎമ്മിന്റെ ദേശ വിരുദ്ധത തുറന്നു കാട്ടിയത് അക്രമങ്ങള്‍ക്ക് കാരണം: രാജീവ് ചന്ദ്രശേഖര്‍

10 കിലോയിലധികം കഞ്ചാവ് ശേഖരവുമായി യുവാവ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായി, സംഭവം കല്ലമ്പലത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies