ന്യൂദല്‍ഹി: കടലിലെ വെടിവയ്പിനെ തുടര്‍ന്ന് തടഞ്ഞ വച്ചിരിക്കുന്ന കപ്പല്‍ എന്റിക്ക ലെക്സി വിട്ടു നല്‍കുന്നത് സംബന്ധിച്ച് കേരള സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തെ പിന്തുണയ്ക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ നാളെ സുപ്രീംകോടതിയെ അറിയിക്കും.
അറ്റോര്‍ണി ജനറല്‍ വാഹന്‍വതിയും ഷിപ്പിങ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് കേരള സര്‍ക്കാരിനൊപ്പം നില്ക്കാന് തീരുമാനിച്ചത്. ബാങ്ക് ഗ്യാരന്റി ഉറപ്പാക്കുകയും കടുത്ത വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതിന് ശേഷം മാത്രമേ കപ്പല്‍ വിട്ടു നല്‍കാനാവൂ എന്ന് കാണിച്ചാണ് കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
ഇതിനിടെ കേസില്‍ കേരളത്തിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന് ഗോപാല്‍ സുബ്രഹ്മണ്യവുമായി കൊച്ചി പോലീസ് കമ്മിഷണര്‍ അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: