തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമിദാനത്തെ കുറിച്ച് വിദ്യാഭ്യാസ വകുപ്പിന് ഔദ്യോഗികമായി അറിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. ലീഗ് നേതാക്കള്‍ ട്രസ്റ്റിലുള്ളത് ട്രസ്റ്റിന്റെ അയോഗ്യതയല്ല. ക്രമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകലാശാലകള്‍ ട്രസ്റ്റുകള്‍ക്ക് മുമ്പും ഭൂമി നല്‍കിയിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റി എ.കെ.ജി സെന്ററിന് ഭൂമി നല്‍കിയത് ഇതിന് ഉദാഹരണമാണ്. ഇങ്ങനെ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഭൂമി ലഭിച്ച ട്രസ്റ്റുകളില്‍ മുസ്ലീംലീഗ് നേതാക്കള്‍ ഉള്‍പ്പെട്ടത് അയോഗ്യതയായി കാണാനാവില്ലെന്നും മന്ത്രി അബ്ദുറബ്ബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: