ന്യൂദല്‍ഹി: സംസ്ഥാനത്തിന്റെ വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കില്ലെന്നു കേന്ദ്രമന്ത്രി കെ.വി. തോമസ് അറിയിച്ചു. പാചക വാതക ഉപയോഗം കൂടുന്നതിനനുസരിച്ചു മണ്ണെണ്ണ വിഹിതം കുറയുമെന്നും അദ്ദേഹം അറിയിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്കു കൂടുതല്‍ മണ്ണെണ്ണ ആവശ്യമെങ്കില്‍ സംസ്ഥാനം പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം. കേരളത്തില്‍ ഭക്ഷ്യാവശ്യത്തിനാണു മണ്ണെണ്ണ നല്‍കുന്നത്. പാചകവാതകവും മണ്ണെണ്ണയും ഉയര്‍ന്ന സബ്സിഡിയോടെയാണു നല്‍കുന്നത്. ഈ സാഹചര്യത്തില്‍ മണ്ണെണ്ണ വിഹിതം വര്‍ധിപ്പിക്കാനാകില്ല.
മത്സ്യബന്ധന ബോട്ടുകളില്‍ ഉപയോഗിക്കാന്‍ മണ്ണെണ്ണ നല്കണമെങ്കില് പ്രത്യേക അപേക്ഷ നല്‍കണമെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന് ഒറ്റ ദിവസത്തിനുള്ളില്‍ മത്സ്യബന്ധന ബോട്ടുകളുടെ സെന്‍സസ് എടുത്തു നല്‍കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: