Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2012, 09:34 pm IST
in Travel

എറണാകുളം ജില്ലയിലെ ഒക്കല്‍ പഞ്ചായത്തിലാണ്‌ ചിരപുരാതനമായ ചേലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. പെരുമ്പാവൂരിനും കാലടിക്കും മദ്ധ്യേ വടക്കുമാറി പെരിയാറിന്റെ തീരത്താണ്‌ പിതൃദര്‍പ്പണത്തിന്‌ പ്രസിദ്ധമായ ഈ ക്ഷേത്രം. പരിപാവനമായ പെരിയാര്‍ നദി എവിടെ ഗംഗയ്‌ക്ക്‌ സമാനമെന്ന്‌ ഭക്തര്‍ കരുതുന്നു. പൂര്‍ണ്ണാനദിയുടെ ഒഴുക്ക്‌ ഇവിടെ എത്തുമ്പോള്‍ വിസ്മയാവഹമായ രീതിയിലാണ്‌. കിഴക്കു നിന്നും പടിഞ്ഞാറോട്ട്‌ ഒഴികുന്ന പെരിയാര്‍ ഇവിടെ എത്തിയശേഷം പടിഞ്ഞാറു നിന്നും കിഴക്കോട്ടൊഴുകുകയാണ്‌. പ്രകൃതിഭംഗികൊണ്ട്‌ അനുഗൃഹീതമായ ഈ പ്രദേശത്തെ തഴുകിയൊഴുകുന്ന പുഴ ചേലചുറ്റിയപോലെ കാണപ്പെടുന്നതുകൊണ്ടാകാം ചേലാമറ്റം എന്നപേര്‌ ഈ ഗ്രാമത്തിനുണ്ടായതെന്ന്‌ പഴമ. എല്ലാദിവസവും ബലിതര്‍പ്പണം നടക്കാറുള്ള ക്ഷേത്രം ദക്ഷിണകാശി എന്ന്‌ പ്രസിദ്ധവുമാണ്‌. ക്ഷേത്രത്തില്‍ ബലിക്കല്‍പ്പുര ഇല്ലാ എന്ന അപൂര്‍വ്വതയുമുണ്ട്‌. ക്ഷേത്രത്തിലേക്കുള്ള മാര്‍ഗ്ഗമദ്ധ്യേ മാതംപിള്ളി വാമനക്ഷേത്രവും അതേ ദിശയില്‍ തന്നെ ചൊവ്വാഴ്ച ഭഗവതിക്കാവും കാണാം.

ക്ഷേത്രത്തിനു മുന്നില്‍ വരെ വാഹനമെത്തും. അവിടെനിന്നും ഇടത്തോക്കുള്ള റോഡ്‌ കാലടിയിലേയ്‌ക്കാണ്‌. വിശാലമായ മുറ്റം, ഒരറ്റത്ത്‌ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന ആല്‍മരം. ഇടതുവശത്ത്‌ ആഡിറ്റോറിയം. ക്ഷേത്രത്തിലേയ്‌ക്ക്‌ കയറുന്നിടത്ത്‌ മുന്നില്‍ രണ്ട്‌ ഗോപുരങ്ങള്‍, രണ്ടു ധ്വജങ്ങള്‍, രണ്ടു ശ്രീകോവിലുകളുമുണ്ട്‌. അതില്‍ തെക്കുഭാഗത്ത്‌ ശ്രീകൃഷ്ണനും, വടക്ക്‌ നരസിംഹവും പ്രധാന മൂര്‍ത്തികള്‍. ആദ്യം ഇവിടെ നരസിംഹവിഹ്രമാണ്‌ പ്രതിഷ്ഠിച്ചെതെന്നും പിന്നീട്‌ കൃഷ്ണവിഗ്രഹം കിട്ടിയെന്നും അത്‌ പുഴയില്‍ കണ്ടത്‌ അക്കരകൂട്ടം എന്ന പുലയ സമുദായക്കാരാണെന്നും ഐതിഹ്യം. നാരമ്പലത്തിനു പുറത്ത്‌ തെക്കുഭാഗത്തായി ശാസ്താവും ചുറ്റമ്പലത്തിനു പുറത്ത്‌ ശാസ്താവിനും തെക്കുഭാഗത്തായി നാഗയക്ഷിയും ശ്രീകൃഷ്ണസ്വാമിയുടെ ശ്രീകോവിലിനു വെളിയില്‍ തെക്കുകിഴക്കായി (സ്വാമിയാര്‍ സമാധി) സ്ഥാനവുമുണ്ട്‌. ക്ഷേത്രത്തില്‍ ബ്രഹ്മകലശത്തിന്‌ നെയ്യുമാത്രമേ ഉപയോഗിക്കാറുള്ളൂ എന്ന പ്രത്യേകതയുണ്ട്‌. അതുപോലെ ഉദയാസ്തമന പൂജ പാടില്ലാ എന്നുമുണ്ട്‌. വച്ചുനമസ്ക്കാരവും തൃക്കൈവെണ്ണയും പാല്‍പ്പായസവും കാല്‍കഴുകിച്ചൂട്ടും പ്രധാന വഴിപാടുകള്‍. പിതൃക്കള്‍ക്കും രക്ഷസുകള്‍ക്കും തിലഹവന നമസ്ക്കാരാദി വഴിപാടുകള്‍ നടത്താന്‍ എത്തുന്ന ഭക്തരുമുണ്ട്‌. ഇന്നാട്ടുകാര്‍ ഏതൊരുകാര്യം ചെയ്യുന്നതിനും മുന്‍പായി നമസ്ക്കാരം വഴിപാടിന്‌ നേര്‍ച്ചനേരുക പതിവാണ്‌.

ചിങ്ങമാസത്തിലെ ചോതിക്ക്‌ കൊടിയേറിയുള്ള വാമനമൂര്‍ത്തിയുടെ ഉത്സവം തിരുവോണ ആറാട്ടോടെ അവസാനിക്കും. മണ്ഡലപൂജയ്‌ക്കു പുറമെ ധനുമാസത്തില്‍ വാമനമൂര്‍ത്തിക്ക്‌ ദശാവതാരം ചാര്‍ത്തലുണ്ട്‌. എല്ലാ മാസത്തിലേയും കറുത്തവാവ്‌ പ്രധാനം. അതുപോലെ കര്‍ക്കടകം, ഇടവം, കുംഭം, തുലാം മാസങ്ങളിലെ വാവുകളും. കുംഭമാസത്തിലാണ്‌ ക്ഷേത്ത്രിലെ മഹോത്സവം. പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ ചോതിക്ക്‌ കൊടിയേറ്റം. കൊടിയേറ്റിന്‌ പിറ്റേദിവസം ലക്ഷദീപം തെളിക്കുന്ന ചടങ്ങുമുണ്ട്‌. ദീപാരാധനയോ പറയെടുപ്പോ ഇല്ല. അതുപോലെ ഉത്സവബലിയുമില്ല. ദേവനെ തിടമ്പിലേയ്‌ക്കാവാഹിക്കാതെ പുറത്തേയ്‌ക്കെഴുന്നള്ളിക്കാനും പാടില്ല. വലിയ വിളക്കു ദിവസത്തെ പൂജയ്‌ക്ക്‌ വയ്‌ക്കുന്ന നിവേദ്യത്തില്‍ ഒരു പങ്ക്‌ അക്കരക്കൂട്ടകാര്‍ക്ക്‌ നല്‍കും. അവര്‍ ഈ നിവേദ്യച്ചോറ്‌ ഉണക്കിസൂക്ഷിക്കുമെന്നും അത്‌ ഉദരരോഗത്തിന്‌ ഉത്തമഔഷധമാണെന്നും വിശ്വസിക്കുന്നു. തിരുവോണത്തിനുള്ള ആറാട്ടോടെ ഉത്സവം സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഡ്വ കെ ആര്‍ സുനില്‍ ഹൈക്കോടതിയിലെ ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

Kerala

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല, ശബരിമല താന്ത്രിക ചുമതല രാഷ്‌ട്രീയ വിഷയമല്ല- രാജീവ് ചന്ദ്രശേഖര്‍

Kerala

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ ചൊവ്വാഴ്ച ചോദ്യം ചെയ്യും

Kerala

മന്ത്രി സി പി ജോണ്‍ സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തി,സ്വകാര്യ ബസുകളിലും സ്ത്രീ സൗജന്യ യാത്ര നടപ്പാക്കി പണം സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

കടല്‍ കൊലക്കേസ്: എന്റിക ലെക്സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.