Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2012, 09:34 pm IST
in Travel

എറണാകുളം ജില്ലയിലെ ഒക്കല്‍ പഞ്ചായത്തിലാണ്‌ ചിരപുരാതനമായ ചേലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. പെരുമ്പാവൂരിനും കാലടിക്കും മദ്ധ്യേ വടക്കുമാറി പെരിയാറിന്റെ തീരത്താണ്‌ പിതൃദര്‍പ്പണത്തിന്‌ പ്രസിദ്ധമായ ഈ ക്ഷേത്രം. പരിപാവനമായ പെരിയാര്‍ നദി എവിടെ ഗംഗയ്‌ക്ക്‌ സമാനമെന്ന്‌ ഭക്തര്‍ കരുതുന്നു. പൂര്‍ണ്ണാനദിയുടെ ഒഴുക്ക്‌ ഇവിടെ എത്തുമ്പോള്‍ വിസ്മയാവഹമായ രീതിയിലാണ്‌. കിഴക്കു നിന്നും പടിഞ്ഞാറോട്ട്‌ ഒഴികുന്ന പെരിയാര്‍ ഇവിടെ എത്തിയശേഷം പടിഞ്ഞാറു നിന്നും കിഴക്കോട്ടൊഴുകുകയാണ്‌. പ്രകൃതിഭംഗികൊണ്ട്‌ അനുഗൃഹീതമായ ഈ പ്രദേശത്തെ തഴുകിയൊഴുകുന്ന പുഴ ചേലചുറ്റിയപോലെ കാണപ്പെടുന്നതുകൊണ്ടാകാം ചേലാമറ്റം എന്നപേര്‌ ഈ ഗ്രാമത്തിനുണ്ടായതെന്ന്‌ പഴമ. എല്ലാദിവസവും ബലിതര്‍പ്പണം നടക്കാറുള്ള ക്ഷേത്രം ദക്ഷിണകാശി എന്ന്‌ പ്രസിദ്ധവുമാണ്‌. ക്ഷേത്രത്തില്‍ ബലിക്കല്‍പ്പുര ഇല്ലാ എന്ന അപൂര്‍വ്വതയുമുണ്ട്‌. ക്ഷേത്രത്തിലേക്കുള്ള മാര്‍ഗ്ഗമദ്ധ്യേ മാതംപിള്ളി വാമനക്ഷേത്രവും അതേ ദിശയില്‍ തന്നെ ചൊവ്വാഴ്ച ഭഗവതിക്കാവും കാണാം.

ക്ഷേത്രത്തിനു മുന്നില്‍ വരെ വാഹനമെത്തും. അവിടെനിന്നും ഇടത്തോക്കുള്ള റോഡ്‌ കാലടിയിലേയ്‌ക്കാണ്‌. വിശാലമായ മുറ്റം, ഒരറ്റത്ത്‌ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന ആല്‍മരം. ഇടതുവശത്ത്‌ ആഡിറ്റോറിയം. ക്ഷേത്രത്തിലേയ്‌ക്ക്‌ കയറുന്നിടത്ത്‌ മുന്നില്‍ രണ്ട്‌ ഗോപുരങ്ങള്‍, രണ്ടു ധ്വജങ്ങള്‍, രണ്ടു ശ്രീകോവിലുകളുമുണ്ട്‌. അതില്‍ തെക്കുഭാഗത്ത്‌ ശ്രീകൃഷ്ണനും, വടക്ക്‌ നരസിംഹവും പ്രധാന മൂര്‍ത്തികള്‍. ആദ്യം ഇവിടെ നരസിംഹവിഹ്രമാണ്‌ പ്രതിഷ്ഠിച്ചെതെന്നും പിന്നീട്‌ കൃഷ്ണവിഗ്രഹം കിട്ടിയെന്നും അത്‌ പുഴയില്‍ കണ്ടത്‌ അക്കരകൂട്ടം എന്ന പുലയ സമുദായക്കാരാണെന്നും ഐതിഹ്യം. നാരമ്പലത്തിനു പുറത്ത്‌ തെക്കുഭാഗത്തായി ശാസ്താവും ചുറ്റമ്പലത്തിനു പുറത്ത്‌ ശാസ്താവിനും തെക്കുഭാഗത്തായി നാഗയക്ഷിയും ശ്രീകൃഷ്ണസ്വാമിയുടെ ശ്രീകോവിലിനു വെളിയില്‍ തെക്കുകിഴക്കായി (സ്വാമിയാര്‍ സമാധി) സ്ഥാനവുമുണ്ട്‌. ക്ഷേത്രത്തില്‍ ബ്രഹ്മകലശത്തിന്‌ നെയ്യുമാത്രമേ ഉപയോഗിക്കാറുള്ളൂ എന്ന പ്രത്യേകതയുണ്ട്‌. അതുപോലെ ഉദയാസ്തമന പൂജ പാടില്ലാ എന്നുമുണ്ട്‌. വച്ചുനമസ്ക്കാരവും തൃക്കൈവെണ്ണയും പാല്‍പ്പായസവും കാല്‍കഴുകിച്ചൂട്ടും പ്രധാന വഴിപാടുകള്‍. പിതൃക്കള്‍ക്കും രക്ഷസുകള്‍ക്കും തിലഹവന നമസ്ക്കാരാദി വഴിപാടുകള്‍ നടത്താന്‍ എത്തുന്ന ഭക്തരുമുണ്ട്‌. ഇന്നാട്ടുകാര്‍ ഏതൊരുകാര്യം ചെയ്യുന്നതിനും മുന്‍പായി നമസ്ക്കാരം വഴിപാടിന്‌ നേര്‍ച്ചനേരുക പതിവാണ്‌.

ചിങ്ങമാസത്തിലെ ചോതിക്ക്‌ കൊടിയേറിയുള്ള വാമനമൂര്‍ത്തിയുടെ ഉത്സവം തിരുവോണ ആറാട്ടോടെ അവസാനിക്കും. മണ്ഡലപൂജയ്‌ക്കു പുറമെ ധനുമാസത്തില്‍ വാമനമൂര്‍ത്തിക്ക്‌ ദശാവതാരം ചാര്‍ത്തലുണ്ട്‌. എല്ലാ മാസത്തിലേയും കറുത്തവാവ്‌ പ്രധാനം. അതുപോലെ കര്‍ക്കടകം, ഇടവം, കുംഭം, തുലാം മാസങ്ങളിലെ വാവുകളും. കുംഭമാസത്തിലാണ്‌ ക്ഷേത്ത്രിലെ മഹോത്സവം. പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ ചോതിക്ക്‌ കൊടിയേറ്റം. കൊടിയേറ്റിന്‌ പിറ്റേദിവസം ലക്ഷദീപം തെളിക്കുന്ന ചടങ്ങുമുണ്ട്‌. ദീപാരാധനയോ പറയെടുപ്പോ ഇല്ല. അതുപോലെ ഉത്സവബലിയുമില്ല. ദേവനെ തിടമ്പിലേയ്‌ക്കാവാഹിക്കാതെ പുറത്തേയ്‌ക്കെഴുന്നള്ളിക്കാനും പാടില്ല. വലിയ വിളക്കു ദിവസത്തെ പൂജയ്‌ക്ക്‌ വയ്‌ക്കുന്ന നിവേദ്യത്തില്‍ ഒരു പങ്ക്‌ അക്കരക്കൂട്ടകാര്‍ക്ക്‌ നല്‍കും. അവര്‍ ഈ നിവേദ്യച്ചോറ്‌ ഉണക്കിസൂക്ഷിക്കുമെന്നും അത്‌ ഉദരരോഗത്തിന്‌ ഉത്തമഔഷധമാണെന്നും വിശ്വസിക്കുന്നു. തിരുവോണത്തിനുള്ള ആറാട്ടോടെ ഉത്സവം സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Vasthu

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

Kerala

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

Environment

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.