Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2012, 09:34 pm IST
in Travel

എറണാകുളം ജില്ലയിലെ ഒക്കല്‍ പഞ്ചായത്തിലാണ്‌ ചിരപുരാതനമായ ചേലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. പെരുമ്പാവൂരിനും കാലടിക്കും മദ്ധ്യേ വടക്കുമാറി പെരിയാറിന്റെ തീരത്താണ്‌ പിതൃദര്‍പ്പണത്തിന്‌ പ്രസിദ്ധമായ ഈ ക്ഷേത്രം. പരിപാവനമായ പെരിയാര്‍ നദി എവിടെ ഗംഗയ്‌ക്ക്‌ സമാനമെന്ന്‌ ഭക്തര്‍ കരുതുന്നു. പൂര്‍ണ്ണാനദിയുടെ ഒഴുക്ക്‌ ഇവിടെ എത്തുമ്പോള്‍ വിസ്മയാവഹമായ രീതിയിലാണ്‌. കിഴക്കു നിന്നും പടിഞ്ഞാറോട്ട്‌ ഒഴികുന്ന പെരിയാര്‍ ഇവിടെ എത്തിയശേഷം പടിഞ്ഞാറു നിന്നും കിഴക്കോട്ടൊഴുകുകയാണ്‌. പ്രകൃതിഭംഗികൊണ്ട്‌ അനുഗൃഹീതമായ ഈ പ്രദേശത്തെ തഴുകിയൊഴുകുന്ന പുഴ ചേലചുറ്റിയപോലെ കാണപ്പെടുന്നതുകൊണ്ടാകാം ചേലാമറ്റം എന്നപേര്‌ ഈ ഗ്രാമത്തിനുണ്ടായതെന്ന്‌ പഴമ. എല്ലാദിവസവും ബലിതര്‍പ്പണം നടക്കാറുള്ള ക്ഷേത്രം ദക്ഷിണകാശി എന്ന്‌ പ്രസിദ്ധവുമാണ്‌. ക്ഷേത്രത്തില്‍ ബലിക്കല്‍പ്പുര ഇല്ലാ എന്ന അപൂര്‍വ്വതയുമുണ്ട്‌. ക്ഷേത്രത്തിലേക്കുള്ള മാര്‍ഗ്ഗമദ്ധ്യേ മാതംപിള്ളി വാമനക്ഷേത്രവും അതേ ദിശയില്‍ തന്നെ ചൊവ്വാഴ്ച ഭഗവതിക്കാവും കാണാം.

ക്ഷേത്രത്തിനു മുന്നില്‍ വരെ വാഹനമെത്തും. അവിടെനിന്നും ഇടത്തോക്കുള്ള റോഡ്‌ കാലടിയിലേയ്‌ക്കാണ്‌. വിശാലമായ മുറ്റം, ഒരറ്റത്ത്‌ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന ആല്‍മരം. ഇടതുവശത്ത്‌ ആഡിറ്റോറിയം. ക്ഷേത്രത്തിലേയ്‌ക്ക്‌ കയറുന്നിടത്ത്‌ മുന്നില്‍ രണ്ട്‌ ഗോപുരങ്ങള്‍, രണ്ടു ധ്വജങ്ങള്‍, രണ്ടു ശ്രീകോവിലുകളുമുണ്ട്‌. അതില്‍ തെക്കുഭാഗത്ത്‌ ശ്രീകൃഷ്ണനും, വടക്ക്‌ നരസിംഹവും പ്രധാന മൂര്‍ത്തികള്‍. ആദ്യം ഇവിടെ നരസിംഹവിഹ്രമാണ്‌ പ്രതിഷ്ഠിച്ചെതെന്നും പിന്നീട്‌ കൃഷ്ണവിഗ്രഹം കിട്ടിയെന്നും അത്‌ പുഴയില്‍ കണ്ടത്‌ അക്കരകൂട്ടം എന്ന പുലയ സമുദായക്കാരാണെന്നും ഐതിഹ്യം. നാരമ്പലത്തിനു പുറത്ത്‌ തെക്കുഭാഗത്തായി ശാസ്താവും ചുറ്റമ്പലത്തിനു പുറത്ത്‌ ശാസ്താവിനും തെക്കുഭാഗത്തായി നാഗയക്ഷിയും ശ്രീകൃഷ്ണസ്വാമിയുടെ ശ്രീകോവിലിനു വെളിയില്‍ തെക്കുകിഴക്കായി (സ്വാമിയാര്‍ സമാധി) സ്ഥാനവുമുണ്ട്‌. ക്ഷേത്രത്തില്‍ ബ്രഹ്മകലശത്തിന്‌ നെയ്യുമാത്രമേ ഉപയോഗിക്കാറുള്ളൂ എന്ന പ്രത്യേകതയുണ്ട്‌. അതുപോലെ ഉദയാസ്തമന പൂജ പാടില്ലാ എന്നുമുണ്ട്‌. വച്ചുനമസ്ക്കാരവും തൃക്കൈവെണ്ണയും പാല്‍പ്പായസവും കാല്‍കഴുകിച്ചൂട്ടും പ്രധാന വഴിപാടുകള്‍. പിതൃക്കള്‍ക്കും രക്ഷസുകള്‍ക്കും തിലഹവന നമസ്ക്കാരാദി വഴിപാടുകള്‍ നടത്താന്‍ എത്തുന്ന ഭക്തരുമുണ്ട്‌. ഇന്നാട്ടുകാര്‍ ഏതൊരുകാര്യം ചെയ്യുന്നതിനും മുന്‍പായി നമസ്ക്കാരം വഴിപാടിന്‌ നേര്‍ച്ചനേരുക പതിവാണ്‌.

ചിങ്ങമാസത്തിലെ ചോതിക്ക്‌ കൊടിയേറിയുള്ള വാമനമൂര്‍ത്തിയുടെ ഉത്സവം തിരുവോണ ആറാട്ടോടെ അവസാനിക്കും. മണ്ഡലപൂജയ്‌ക്കു പുറമെ ധനുമാസത്തില്‍ വാമനമൂര്‍ത്തിക്ക്‌ ദശാവതാരം ചാര്‍ത്തലുണ്ട്‌. എല്ലാ മാസത്തിലേയും കറുത്തവാവ്‌ പ്രധാനം. അതുപോലെ കര്‍ക്കടകം, ഇടവം, കുംഭം, തുലാം മാസങ്ങളിലെ വാവുകളും. കുംഭമാസത്തിലാണ്‌ ക്ഷേത്ത്രിലെ മഹോത്സവം. പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ ചോതിക്ക്‌ കൊടിയേറ്റം. കൊടിയേറ്റിന്‌ പിറ്റേദിവസം ലക്ഷദീപം തെളിക്കുന്ന ചടങ്ങുമുണ്ട്‌. ദീപാരാധനയോ പറയെടുപ്പോ ഇല്ല. അതുപോലെ ഉത്സവബലിയുമില്ല. ദേവനെ തിടമ്പിലേയ്‌ക്കാവാഹിക്കാതെ പുറത്തേയ്‌ക്കെഴുന്നള്ളിക്കാനും പാടില്ല. വലിയ വിളക്കു ദിവസത്തെ പൂജയ്‌ക്ക്‌ വയ്‌ക്കുന്ന നിവേദ്യത്തില്‍ ഒരു പങ്ക്‌ അക്കരക്കൂട്ടകാര്‍ക്ക്‌ നല്‍കും. അവര്‍ ഈ നിവേദ്യച്ചോറ്‌ ഉണക്കിസൂക്ഷിക്കുമെന്നും അത്‌ ഉദരരോഗത്തിന്‌ ഉത്തമഔഷധമാണെന്നും വിശ്വസിക്കുന്നു. തിരുവോണത്തിനുള്ള ആറാട്ടോടെ ഉത്സവം സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

Kerala

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)
Football

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

Kerala

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

ടാള്‍റോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടല്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല, കുടിശിക ഉടന്‍ നല്‍കാനാകില്ലെന്ന് കമ്പനി

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.