ന്യൂദല്‍ഹി: വഴിയോര പൊതുയോഗ നിരോധനം മറികടക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാര്‍ ഓര്ഡിനനന്സിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതി വിധികള്‍ മറികടക്കാന്‍ കേരളം നിരന്തരം നിയമം കൊണ്ടുവരികയാണ്. സംസ്ഥാന നിയമവകുപ്പ് ഇക്കാര്യത്തില്‍ അമിതാവേശം കാണിക്കുകയാണെന്നും ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
കോടതി വിധികള്‍ മറികടക്കാനുള്ള പ്രവണത അന്യ സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിനു കൂടുതലാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കേരളത്തിന്റെ ഹര്‍ജി പരിഗണിച്ച കോടതി രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. കോടതി വിധികള്‍ മറികടക്കുന്നതിന് നിയമങ്ങള്‍ കൊണ്ടുവരുന്നത് സ്ഥിരം പ്രവണതയായി മാറിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ കേരളമാണ് മുന്നില്‍.
നിയമങ്ങള്‍ കൊണ്ടു വരുന്ന കാര്യത്തില്‍ സംസ്ഥാന നിയമവകുപ്പ് അമിതാവേശമാണ് കാണിക്കുന്നതെന്നും ജസ്റ്റീസ് ഡി.കെ.ജെയ്ന്‍ അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ഈ നടപടി വേദനാജനകമാണെന്നും കോടതി നിരീക്ഷിച്ചു. കോടതി വിധികള്‍ക്കെതിരേ ഒരു വിഭാഗത്തെ സംരക്ഷിക്കാനാണു പലപ്പോഴും നിയമങ്ങള്‍ കൊണ്ടുവരുന്നത്. കോടതികളെ വേദനിപ്പിക്കുന്ന ഇത്തരം നിയമങ്ങളുമായി എന്തിനാണു മുന്നോട്ടു പോകുന്നതെന്നും കോടതി ചോദിച്ചു.
മതപരമായ ആഘോഷങ്ങളും പൊതുചടങ്ങുകളും നടക്കുമ്പോള്‍ വിധി നടപ്പാക്കുന്നതിലുള്ള ബുദ്ധിമുട്ടും ജനവികാരവും പരിഗണിച്ചാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നു സര്‍ക്കാര്‍ അറിയിച്ചു. ഈ ഘട്ടത്തിലാണു സംസ്ഥാനത്തിന് ഇത്തരം നിയമങ്ങള്‍ കൊണ്ടു വരാനുള്ള പ്രവണതയെപ്പറ്റി കോടതി നിരീക്ഷണം നടത്തിയത്. വഴിയോഗത്തു പൊതുയോഗം നിയോഗിച്ച ഹൈക്കോടതി വിധിക്കെതിരേ കേരള നിയമസഭ ഐകകണ്ഠ്യേനയാണു ഓര്‍ഡിനന്‍സ് പാസാക്കിയത്. ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചതിനെത്തുടര്‍ന്നാണിത്.
അനുമതിയോടെ പൊതുയോഗം നടത്താന്‍ അനുമതി നല്‍കുന്നതാണ് ഓര്‍ഡിനന്‍സ്. ഓര്‍ഡിനന്‍സിലെ ഒന്നൊഴികെയുള്ള നിര്‍ദേശങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: