ന്യൂദല്‍ഹി: സൈന്യത്തിന്റെ എല്ലാ നീക്കങ്ങളും സര്‍ക്കാരിനെ അറിയിക്കേണ്ടതില്ലെന്ന് കരസേനാ മേധാവി ജനറല്‍ വി.കെ.സിങ്ങ് വ്യക്തമാക്കി. സര്‍ക്കാരിനെ അട്ടിമറിച്ച് രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സര്‍വ്വസജ്ജരായ രണ്ട് സൈനിക യൂണിറ്റുകള്‍ ന്യൂദല്‍ഹി ലക്ഷ്യമാക്കി നീങ്ങിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം സൈനിക നീക്കങ്ങള്‍ പതിവുള്ള കാര്യമാണെന്നും അതെല്ലാം ഭരണകൂടത്തെ അറിയിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം ദ ഹിന്ദു പത്രത്തോട് പറഞ്ഞു. പ്രായപ്രശ്നവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ കരസേനാ മേധാവി സുപ്രീംകോടതിയെ സമീപിച്ച ജനുവരി 16ന് അര്‍ധരാത്രി ഹരിയാനയിലെ ഹിസാറില്‍നിന്നും ആഗ്രയില്നിന്നുമായി രണ്ട് വന്‍ സൈനിക യൂണിറ്റുകള്‍ ദല്‍ഹിയിലേക്ക് നീങ്ങിയെന്ന വാര്‍ത്ത വിവാദമായതോടെയാണ് അതിനെ നിസ്സാരവല്‍ക്കരിച്ചുകൊണ്ട് ജനറല്‍ സിങ്ങ് പ്രതികരിച്ചത്. ഈ സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരണം തേടിയോ എന്ന ചോദ്യത്തിന് അതുണ്ടായിട്ടില്ലെന്നും ഇതെല്ലാം പതിവുള്ള കാര്യങ്ങളാണെന്നും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: