കോഴിക്കോട്: മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനത്തിനെതിരേ കെ. മുരളീധരന് എം.എല്‍.എ വീണ്ടും രംഗത്ത്. മന്ത്രി സ്ഥാനത്തില്‍ ജാതി-മത, പ്രാദേശിക സന്തുലിതാവസ്ഥ പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എം.എല്‍.എമാരുടെ എണ്ണം നോക്കി മന്ത്രിമാരെ നല്‍കരുത്. അങ്ങനെ നിശ്ചയിക്കുന്ന രീതി യു.ഡി.എഫിനില്ല. കോണ്‍ഗ്രസിന് 45 എം.എല്‍.എമാര്‍ ഉണ്ടായിരുന്നപ്പോഴും മുഖ്യമന്ത്രി ഉള്‍പ്പടെ 10 മന്ത്രിസ്ഥാനങ്ങളാണ് ഉണ്ടായിരുന്നത്. എം.എല്‍.എമാരുടെ എണ്ണം 60 ആയപ്പോഴും 10 പേര് മാത്രമാണുണ്ടായിരുന്നത്. നിര്‍ഭാഗ്യം കൊണ്ട് ഇത്തവണ എം.എല്‍.എമാരുടെ എണ്ണം 38 ആയിപ്പോയെന്നും മുരളി പറഞ്ഞു.
അനൂപ് ജേക്കബിന്റെ സത്യപ്രതിജ്ഞ വൈകിപ്പിക്കുന്നതു പിറവത്തെ ജനങ്ങളെ വഞ്ചിക്കുന്നതിനു തുല്യമാണ്. കുറുമുന്നണി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടു വരുന്ന വാര്‍ത്തകള്‍ യു.ഡി.എഫിനു ദോഷം ചെയ്യും. നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മത്സരിക്കണം. മുറിവേറ്റ മാക്സിസ്റ്റുകാര്ക്കു കോണ്‍ഗ്രസില്‍ വലിയ പരിഗണനയാണു ലഭിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: