Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അതിരാത്ര ഭൂമിയിലേക്ക്‌ ആയിരങ്ങള്‍

Janmabhumi Online by Janmabhumi Online
Mar 31, 2012, 10:29 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

മറ്റത്തൂര്‍കുന്ന്‌ : സാഗ്നിക അതിരാത്രഭൂമിയില്‍ അതിവിശിഷ്ടങ്ങളായ നിരവധി ചടങ്ങുകളാണ്‌ ഒമ്പതാം ദിവസത്തില്‍ നടന്നത്‌. അത്യപൂര്‍വ്വമായ ഈ കര്‍മ്മങ്ങളില്‍ പങ്കാളികളാകുവാന്‍ ആയിരങ്ങളാണ്‌ അതിരാത്ര ഭൂമിയിലേക്ക്‌ എത്തിച്ചേര്‍ന്നത്‌. അന്തരീക്ഷത്തില്‍ മാലിന്യങ്ങളെ നീക്കം ചെയ്ത്‌ നന്മ പ്രദാനം ചെയ്യുവാനായുള്ള പ്രവര്‍ഗ്യം തുടങ്ങിയ ചടങ്ങുകള്‍ സമാപിച്ചു. അതിവിശിഷ്ടങ്ങളായ നിരവധി ചടങ്ങുകള്‍ അവസാനിക്കുമ്പോള്‍ അതിലേറെ വിശിഷ്ടമായ ചടങ്ങുകള്‍ ആരംഭിക്കുകയാണ്‌.

അതിരാത്രവേദിയില്‍ ആദ്യദിനത്തില്‍ അരണി കടഞ്ഞെടുത്ത്‌ അഗ്നി അഗ്നിഹോത്രശാലയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ആ അഗ്നി ഇനിയുള്ള പ്രധാന ഹോമങ്ങള്‍ക്കായി ഗരുഡചിതിയിലേക്ക്‌ ആനയിക്കുന്ന അഗ്നിപ്രണയനവും രാവിലെ നടന്നു. ഒന്‍പതാം ദിവസത്തിലെ പരമപ്രധാനമായ ചടങ്ങുകളില്‍ ഒന്ന്‌ വസോര്‍ധാരയായിരുന്നു. ചമകമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട്‌ ശിവന്‌ നെയ്യ്‌ ഹോമിക്കുന്നതാണ്‌ വസോര്‍ധാര. നിത്യജീവിതത്തിലാവശ്യമായ കാര്യങ്ങള്‍ ആവശ്യപ്പെടുന്ന പ്രാര്‍ത്ഥനകൂടി ചൊല്ലിയാണ്‌ ധാര നടത്തുന്നത്‌. പ്രസേകം എന്ന പാത്രത്തില്‍ നിറച്ചുവെച്ച നെയ്യാണ്‌ അഗ്നിയിലേക്ക്‌ വീഴ്‌ത്തുന്നത

വസോര്‍ധാരക്ക്‌ ശേഷം വാജപ്രസവീയവും, രാഷ്‌ട്രഭൃത്‌, ഹവിര്‍ധാനമണ്ഡഹകരണം എന്നീ കര്‍മ്മങ്ങളും നടന്നു. തുടര്‍ന്ന്‌ നടന്ന അഗ്നിയും, സോമയും കൊണ്ടുവരുന്ന ചടങ്ങായ അഗ്നിക്ഷോമപ്രണയനം എന്ന അതിവിശേഷമായ കര്‍മമാണ്‌ നടന്നത്‌. പ്രധാനഋതിക്‌, യജമാനന്‍, പത്നി, മക്കള്‍ എന്നിവര്‍ പ്രവേശിക്കുന്നു അപ്പോള്‍ പ്രധാന ഋതിക്‌ ആയ അധ്വര്യു ആഹവനീയയാഗ്നിക്കുമുമ്പില്‍ കിഴക്കോട്ട്‌ തിരിഞ്ഞുനില്‍ക്കുന്നു. യജമാനനും കുടുംബവും പിന്നിലായി നില്‍ക്കുന്നു തുടര്‍ന്ന്‌ ഒരു മുണ്ടിന്റെ അറ്റംകൊണ്ട്‌ അധ്വര്യു തലയില്‍ കെട്ടുന്നു. മുണ്ടിന്റെ ബാക്കിഭാഗം കൊണ്ട്‌ യജമാനനും കുടുംബവും മൂടുന്നു. ബ്രഹ്മന്‍ തലയില്‍ സോമക്കെട്ടുമായി അത്‌ എടുക്കുവാന്‍ തയ്യാറായി ബ്രാഹ്മണാച്ഛംസി ദ്രോണകലശവും മറ്റ്‌ കലശങ്ങളുമായി ഉന്നേതന്‍, അഗ്നിഷോമി, മൃഗബലിക്കുവേണ്ട സാമഗ്രികളായ സ്പൂണ്‍, നെയ്യ്‌ ഇവയെല്ലാം എടുത്ത്‌ സഹായി, അഗ്നിയുമായി പ്രധാന ഋതിക്‌ മന്ത്രം ചൊല്ലിക്കൊണ്ട്‌ ഹോതാവും, പ്രസ്തോതാവും അതിനു പിന്നിലായി യജമാനനും, പത്നിയും അഗ്നി ചിതിക്കുമുകളില്‍ സ്ഥാപിക്കുന്നു.

സോമം ഹവിര്‍ധാനവണ്ടിയിലും, മറ്റുപകരണങ്ങള്‍ ചിതിയുടെ വാലിനടുത്തും വെച്ചതോടെ സോമ അനുഭവിക്കാന്‍ തയ്യാറായിക്കൊണ്ട്‌ ദേവകള്‍ യജമാനനെ തിരയുന്നതായാണ്‌ സങ്കല്‍പം. അഗ്നിയുടെ കിഴക്കായി നേരത്തെ തയ്യാറാക്കി വെച്ച കൂവളമരം കൊണ്ടുള്ള യൂപം കുഴിച്ചിടുന്നു. അതില്‍ യാഗപശുവിനെ കെട്ടുന്നു. തുടര്‍ന്ന്‌ പശു ഇഷ്ടചി തുടര്‍ന്നതിനുശേഷം വസതീവരിഗ്രഹണമാണ്‌ അതായത്‌ ഒരു കുടംവെള്ളം മന്ത്രപുരസരം സ്വീകരിച്ച്‌ പടിഞ്ഞാറെ ശാലയില്‍ കൊണ്ടുവെക്കുന്നു. ഈ ജലം ഉപയോഗിച്ചായിരിക്കും അടുത്തദിവസം സോമ ഇടിച്ചുപിഴിയുക. പുലര്‍ച്ചെ ആരംഭിച്ച ചടങ്ങുകള്‍ അര്‍ദ്ധരാത്രിയോടെയാണ്‌ ഇനിയുള്ള ദിവസങ്ങളില്‍ പൂര്‍ത്തിയാവുക. വളരെ സങ്കീര്‍ണമായ അതിവിശിഷ്ടങ്ങളായ ചടങ്ങുകള്‍ രാത്രി ഏറെ വൈകിയാണ്‌ പൂര്‍ത്തിയായത്‌. യജമാനന്‍ വൈദികന്‍ രാമന്‍ സോമയാജിപ്പാട്‌ അനുഷ്ഠിച്ചുവന്നിരുന്ന ശാസനകള്‍ ഒഴിയുന്ന ദീക്ഷാവിസര്‍ഗത്തിനും അതിരാത്ര ഭൂമി സാക്ഷിയായി. എപ്പോഴും മുഷ്ടിചുരുട്ടി ഇരിക്കുക, സംസാരിക്കാതിരിക്കുക തുടങ്ങിയ ശാസനകളില്‍ നിന്നാണ്‌ യജമാനന്‍ മോചിതനായത്‌.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം
BJP

അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം  (ചിത്രങ്ങളിലൂടെ)

Kerala

ആവേശക്കടലായി അനന്തപുരി… ചിത്രങ്ങളിലൂടെ

Kerala

കേരളാ സര്‍വകലാശാല: ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ തുടര്‍ നടപടി വിലക്കി വിസി

BJP

വികസിത ഭാരതത്തോടൊപ്പം പുതിയ കേരളവും സൃഷ്ടിക്കുക ലക്ഷ്യം: എം.ടി. രമേശ്

BJP

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലും ഒരു മുന്നണിയാകും: പി.സി.ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

പോക്സോ കേസ് പ്രതിയായ നഗരസഭ കൗണ്‍സിലറെ പുറത്താക്കി സിപിഎം

കേരളത്തിന്റെ ഭാവി തുലാസില്‍: ശോഭ സുരേന്ദ്രന്‍

ഓണാവധിക്കാലത്ത് റെയില്‍വേ സബ്സിഡിയോടെ വിനോദ യാത്ര

ഫണ്ട് പിരിവ് നടത്തിയില്ല: നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്പന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

ഭിന്നശേഷിക്കാരന്‍ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

വിംബിള്‍ഡണ്‍: യാനിക് സിന്നര്‍-അല്‍കാരസ് കിരീടപ്പോര്

ഇംഗ്ലണ്ട് ടെസ്റ്റ്: രാഹുല്‍ ചിറകില്‍ ഭാരതം

ആദ്യ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി ഇഗ

വാഹന ചാര്‍ജിംഗ് സ്റ്റേഷനില്‍ കാറിടിച്ച് കയറി 4 വയസുകാരന്‍ മരിച്ചു, മാതാവ് ഗുരുതരാവസ്ഥയില്‍

ഞാന്‍ നിര്‍ത്താന്‍ പോണില്ല- ദ്യോക്കോവിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies