തൊടുപുഴ: ചിന്നക്കനാല്‍ മുട്ടുകാടു സി.പി.ഐ- സി.പി.എം സംഘര്‍ഷത്തില്‍ ഇരു പാര്‍ട്ടികളുടെയും ലോക്കല്‍ സെക്രട്ടറിമാര്‍ക്ക് വെട്ടേറ്റു. സി.പി.എം ലോക്കല്‍ സെക്രട്ടറിഉ ബി.എസ്. ആല്വിന്, സി.പി.ഐ ലോക്കല്‍ സെക്രട്ടറി വേലുച്ചാമി എന്നിവര്‍ക്കാണു വെട്ടേറ്റത്. വേലുച്ചാമിയുടെ നില ഗുരുതരമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
വേലുച്ചാമിയെ ടാറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ ഗ്രാമപഞ്ചായത്ത് അംഗം കൂടിയാ ആല്‍വിന്റെ നേതൃത്വത്തിലുള്ള സി.പി.എം സംഘം വേലുച്ചാമിയുടെ വീട് ആക്രമിക്കുകയും കൈയ്ക്കും കാലിനും വെട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സി.പി.ഐ നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘം ആല്‍വിനെ ആക്രമിക്കുകയായിരുന്നു.
ആല്‍വിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭൂമി കൈയേറ്റത്തിന്റെ പേരില്‍ ഇരു പാര്‍ട്ടികള്‍ തമ്മില്‍ കുറച്ചു ദിവസങ്ങളായി സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ. നേടത്തിയ വഴിതടയല്‍ സമരത്തില്‍ സി.പി.ഐ. നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സി.പി.ഐ.പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് സംഘര്‍ഷം സൃഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: