പിറവം: ആറ്റുകാല്‍ പൊങ്കാലയിട്ട സ്ര്തീകളുടെ പേരില്‍ കേസെടുത്ത പോലീസ് നടപടി മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിന്റെ തെളിവാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
പൊങ്കാലയിടുന്നവര്ക്കെതിരെ നടപിയെടുക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വ്യക്തമായി ഉറപ്പ് നല്‍കിയിരുന്നു. ഈ സമയം ഡി.ജി.പി നിയമസഭയില്‍ ഉണ്ടായിരുന്നു. എന്നിട്ടും കേസെടുത്തത് നിയമസഭയോടുള്ള അവകാശ ലംഘനമാണ്.
നിയമസഭയില്‍ നല്കിയ ഉറപ്പ് നിര്‍ദേശമായി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി നല്‍കാതിരുന്നത് മുഖ്യമന്ത്രിയുടെ പിഴവാണന്നും അദ്ദേഹം പറഞ്ഞു. പെതുയോഗ നിരോധന നിയമപ്രകാരം നടപടിയെടുത്ത ഏഴുനൂറോളം കേസുണ്ട്. ഇതിന് പ്രത്യേക പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ നല്കിയ ഉറപ്പും പാലിച്ചില്ല.
ഹൈക്കോടതി ഉത്തരവ് മറികടക്കുന്നതിനായി സുപ്രീം കോടതിയെ സമീപിക്കുകയോ, മറ്റൊരു നിയമം നിര്‍മ്മിക്കുകയോ ചെയ്യണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: