തിരുവനന്തപുരം: ശെല്‍വരാജ് രാജി വയ്ക്കേണ്ട സാഹചര്യം ഇപ്പോഴുണ്ടായിരുന്നില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന് പറഞ്ഞു. നെയ്യാറ്റിന്‍കര മേഖലയില്‍ നിന്നു വിഭാഗീയ പ്രശ്നങ്ങള്‍ ഉയര്‍ന്നു കേട്ടിരുന്നില്ല. ഇതേക്കുറിച്ചു പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശെല്‍വരാജ് എം.എല്‍.എയുടെ രാജിയെക്കുറിച്ചു തനിക്കു നേരിട്ടൊന്നും അറിയില്ലെന്നു സി.പി.എം നിയമസഭാ കക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. സംഭവത്തിന്റെ നിജസ്ഥിതി പരിശോധിക്കും. എം.എല്‍.എയുമായി നേരിട്ടു ബന്ധപ്പെട്ടെങ്കിലും ഔദ്യോഗിക കാര്യങ്ങള്‍ അറിയാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ശെല്‍വരാജിന്റെ രാജിയെക്കുറിച്ച് അറിയില്ലെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും അറിയിച്ചു. ശെല്‍വരാജിന്റെ രാജി പിറവം തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കില്ലെന്നും ആനത്തലവട്ടം ആനന്ദന് പറഞ്ഞു.
ശെല്‍വരാജിന്റെ പ്രശ്നങ്ങള്‍ പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: