ലക്നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് തോറ്റാല്‍ അതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കമെന്നു പാര്‍ട്ടി സംസ്ഥാന അധ്യക്ഷ റീത്ത ബഹുഗുണ ജോഷി അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം വോട്ടാക്കി മാറ്റാന്‍ സാധിക്കാത്തതിന്റെ ഉത്തരവാദി താനായിരിക്കുമെന്നും അവര്‍ പറഞ്ഞു.
തോല്‍വി പറ്റിയതില്‍ രാഹുല്‍ഗാന്ധിയെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല. ഇതില്‍ കേന്ദ്ര നേതൃത്വത്തിനും യാതൊരു പങ്കുമില്ല. പാര്‍ട്ടി സംസ്ഥാന അധ്യക്ഷയ്ക്കാണു പൂര്‍ണ ഉത്തരവാദിത്വമെന്നും ജോഷി കൂട്ടിച്ചേര്‍ത്തു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം കോണ്‍ഗ്രസിനു മികച്ച നേട്ടം കൈവരിക്കാന്‍ സാധിക്കില്ലെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു.
403 അംഗ നിയമസഭയില്‍ 357 സീറ്റുകളിലാണു കോണ്‍ഗ്രസ് മത്സരിച്ചത്. 2007 ല്‍ കോണ്‍ഗ്രസിനു 22 സീറ്റു മാത്രമാണു ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: