ഗുജറാത്ത്: 2002 ലെ ഗുജറാത്ത് കലാപത്തില്‍ പോലീസ് നിഷ്ക്രിയമായിരുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് തെളിയുന്നു. വിരലിലെണ്ണാവുന്ന പോലീസുകാരുടെ ദൃഢനിശ്ചയവും ധൈര്യവും 1200 മുസ്ലീങ്ങളുടെ ജീവനാണ് കലാപ കാലത്ത് രക്ഷിച്ചത്. അക്രമാസക്തരായി വന്ന ആള്‍ക്കൂട്ടത്തിനും മുസ്ലീങ്ങള്ക്കുമിടയില്നിന്ന് നാല് പോലീസുകാര്‍ ഒരു കൂട്ടക്കൊലയാണ് തടഞ്ഞത്.
അക്രമാസക്തരായ ഒരു കൂട്ടം ആളുകള്‍ ഖേഡ ജില്ലയിലെ ഗിഞ്ചാര് വില്ലേജില്‍ മുസ്ലീങ്ങളെ ലക്ഷ്യമിട്ട് നീങ്ങുന്നതായി 2002 മാര്‍ച്ച് രണ്ടിന് പോലീസിന് വിവരം ലഭിച്ചു. ഗിഞ്ചാര് വില്ലേജ് മുസ്ലീം ഭൂരിപക്ഷ പ്രദേശമാണ്. അഹമ്മദാബാദ് റേഞ്ച് ഐജി കുല്‍ദീപ് ശര്‍മ്മ എസ്പിയെ വിവരമറിയിച്ചു. ഒരു സബ് ഇന്‍സ്പെക്ടര്‍ സ്ഥലത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ കൂടെ ആവശ്യത്തിന് സഹപ്രവര്ത്തകരുണ്ടായിരുന്നില്ല. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടുന്നതിനായി അദ്ദേഹം പലതവണ ആകാശത്തേയ്ക്ക് വെടിവെച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ കുല്‍ദീപ് ശര്‍മ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഒരു ഡിവൈഎസ്പി, ഇന്‍സ്പെക്ടര്‍ എന്നിവരെക്കൂട്ടി ശര്‍മ്മ സംഭവസ്ഥലത്തെത്തി. ഇതിനിടെ അക്രമാസക്തരായ ആള്‍ക്കൂട്ടം ഒരു കൂട്ടക്കൊല നടത്താനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹത്തിന് വിവരം കിട്ടി.
റോഡരികിലുള്ള മരങ്ങള്‍ മുറിച്ച് വഴി തടഞ്ഞിരുന്നു. ജീപ്പ്പില്‍ കയറി മറ്റൊരു വഴിയാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. ആള്‍ക്കൂട്ടത്തെ പിരിച്ച് വിടാന്‍ പോലീസ് പലതവണ വെടിവെച്ചു. ആള്‍ക്കൂട്ടം പിരിഞ്ഞ് പോയതിനുശേഷം മുഴുവന്‍ മുസ്ലീങ്ങളേയും ഒരു സ്കൂളിലേക്ക് മാറ്റിത്താമസിപ്പിച്ച് പോലീസ് കാവലേല്പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: