കൊച്ചി: ഒട്ടേറെ അഭ്യൂഹങ്ങള്‍ക്കിടയില്‍ പിറവത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബിന്റെ അമ്മയും അന്തരിച്ച ടി.എം. ജേക്കബിന്റെ പത്നിയുമായ ഡെയ്സി ജേക്കബ് നാമനിര്‍ദ്ദേശപത്രിക നല്കി. അനൂപിന്റെ ഡമ്മിയായിട്ടാണ് പത്രിക സമര്‍പ്പിച്ചതെന്ന് പറയുന്നു.
പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഇന്നലെ ഉച്ചയോടെ പാമ്പാക്കുട ബിഡിഒ മുമ്പാകെയാണ് ഡെയ്സി പത്രിക നല്‍കിയത്. ഡെമ്മിയായി പത്രിക നല്കാന് പാര്‍ട്ടി ചെയര്മാന് ജോണി നെല്ലൂര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് ഡെയ്സി ജേക്കബ് പത്രിക നല്‍കിയതെന്നും സൂചനയുണ്ട്.
പിറവം ഉപതെരഞ്ഞെടുപ്പില്‍ ഡെയ്സി ജേക്കബായിരിക്കും സ്ഥാനാര്‍ത്ഥിയെന്നാണ് നേരത്തെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ അനൂപിനെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു പാര്‍ട്ടി ചെയര്‍മാന്റെയും മറ്റും തീരുമാനം. സാധാരണ ഡമ്മിയായി പത്രിക നല്‍കുന്നത് രണ്ടാംനിര നേതാക്കളാണ്. എന്നാല്‍ ഡെയ്സി ജേക്കബ് തന്നെ ഡമ്മിയായി രംഗത്തുവന്നതാണ് ചൂടേറിയ ചര്‍ച്ചക്കിടയാക്കിയത്.
പിറവത്ത് ഡെയ്സി ജേക്കബ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകണമെന്നാണ് കേരള കോണ്‍ഗ്രസിലെയും കോണ്‍ഗ്രസിലെയും യാക്കോബായ സഭയിലെയും വലിയൊരു വിഭാഗം ആഗ്രഹിച്ചിരുന്നത്. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു അനൂപിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.
ഡെയ്സി ജേക്കബിന്റെ രംഗപ്രവേശനത്തിന് പന്നില്‍ എന്താണെന്ന് അടുത്ത ദിവസങ്ങളില്‍ വ്യക്തമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: