വാഷിംഗ്ടണ്‍: ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിന് ഇന്ത്യയ്ക്കു മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി വരുന്നതായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് പറഞ്ഞു. യു.എസ് നിയമനിര്‍മ്മാണ സഭയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അവര്‍.
ഇന്ത്യയെ കൂടാതെ ടര്‍ക്കി, ചൈന എന്നീ രാജ്യങ്ങളും ഇറാന്റെ എണ്ണയെ അധികമായി ആശ്രയിക്കുന്നുണ്ട്. ഈ രാജ്യങ്ങള്‍ക്കു മേലും അമേരിക്ക സമ്മര്‍ദ്ദം ചെലുത്തി വരികയാണെന്ന് ഹിലരി പറഞ്ഞു. എണ്ണ ഇറക്കുമതിയില്‍ കുറവ് വരുത്തുന്നതോടെ ഈ രാജ്യങ്ങള്‍ക്ക് പ്രതിസന്ധി ഉണ്ടാകുമെങ്കിലും അത് പരിഹരിക്കാനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ അമേരിക്ക മുന്നോട്ട് വച്ചിട്ടുണ്ടെന്നും ഹിലരി ചൂണ്ടിക്കാട്ടി.
പാക്കിസ്ഥാന് നല്കുന്ന സഹായധനം അവര്‍ മറ്റ് ആവശ്യങ്ങള്‍ക്കു വകമാറ്റി ചെലവഴിക്കുന്നതില്‍ അമേരിക്ക അതൃപ്തി രേഖപ്പെടുത്തി. ഇതു തുടര്‍ന്നാല്‍ സഹായം നല്കുന്നതില് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഹിലരി ക്ലിന്റണ് പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, ഊര്‍ജം തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് അമേരിക്ക പണം അനുവദിക്കുന്നത്.
എന്നാല്‍ ആണവപദ്ധതി ഉള്‍പ്പെടെയുള്ള സൈനികാവശ്യങ്ങളാണു പാക്കിസ്ഥാന് പണം ഉപയോഗിക്കുന്നത്. അടിസ്ഥാന മേഖലയുടെ വികസനത്തിനു പാക്കിസ്ഥാന് ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും ഹിലരി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: