കോഴിക്കോട്: മാറാട് കൂട്ടക്കൊല കേസിന്റെ എഫ്.ഐ.ആറില്‍ മുസ്ലീംലീഗ് നേതാക്കള്‍ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ അതീവഗൗരവകരമാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് പറഞ്ഞു. എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതിന് ഇടതുപക്ഷം മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസ് അട്ടിമറിക്കാന്‍ വളരെ ആസൂത്രിതമായ നീക്കം മുസ്ലീംലീഗ് നടത്തിയിട്ടുണ്ട്. ഇതിന്റെ ഉടുവിലത്തെ തെളിവാണ് ഭരണത്തിലേറിയ ഉടനെ തന്നെ കേസ് അന്വേഷിച്ചിരുന്ന സംഘത്തെ മാറ്റിയതെന്നും സുരേന്ദ്രന് പറഞ്ഞു. എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍ ലീഗ് നേതാക്കള്‍ക്കെതിരെ തുടര്‍ നടപടി ഉണ്ടായില്ലാ എന്നതുകൊണ്ട് അവര്‍ കുറ്റവിമുക്തരാകുന്നില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന് പ്രതികരിച്ചു.
മുസ്ലീംലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാറാട് കേസ് അട്ടിമറിക്കുകയാണെന്നും ജയരാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: