ഏഴിമല: ഏഴിമല നാവിക അക്കാഡമിക്കെതിരേ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. ഒന്നരക്കോടി രൂപയുടെ മണല്‍ മറിച്ചു നല്‍കിയ സംഭവത്തില്‍ കമാന്‍ഡര്‍ മുകുന്ദന്‍ രാജീവ്, കരാറുകാരന്‍ അഷ്റഫ് എന്നിവര്‍ക്കെതിരെയാണു കേസ്.
ഡ്രഡ്ജിങ് നടത്തി എടുത്ത മണല്‍ പുഴയുടെ കരയില്‍ തന്നെ നിക്ഷേപിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ അക്കാഡമിയും കരാര്‍ ലഭിച്ച സിംഗപ്പുര്‍ കമ്പനിയും ചേര്‍ന്നു മണല്‍ മറിച്ചു വിറ്റുവെന്നാണു കേസ്.
അന്വേഷണത്തിന് എത്തിയ സി.ബി.ഐ സംഘത്തെ അക്കാഡമിയിലേക്കു പ്രവേശിക്കാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. തുടര്‍ന്നു നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇവരെ അക്കാഡമിയിലേക്ക് കയറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: