കോഴിക്കോട്: തിരുകേശ വിവാദം ചര്‍ച്ച ചെയ്യാനുള്ള സ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. ഇക്കാര്യത്തില്‍ പിണറായി വിജയന് പ്രതികരിച്ചതില്‍ തെറ്റില്ല. ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കുകയെന്നതു പൗരാവകാശമാണെന്നും വി.എസ് പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ പൗരാവകാശം കാന്തപുരത്തിന്റെ പ്രസ്താവന കൊണ്ട് ഇല്ലാതാകുന്നില്ല. ഈ വിഷയത്തില്‍ ഒരു മതവിഭാഗത്തെയും വെറുപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വി.എസ് പറഞ്ഞു. തിരുകേശ വിവാദം സംബന്ധിച്ച് കാന്തപുരത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വേണ്ടവിധം ക്ഷണിക്കാത്തതിനാലാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ ഉദ്ഘാടനത്തിന് പോകേണ്ടെന്ന് തീരുമാനിച്ചത്. പി.ആര്.ഓ എന്ന പേരില്‍ ഏതോ ഒരുദ്യോഗസ്ഥന് തന്നെ ക്ഷണിച്ചു. അല്ലാതെ മുഖ്യമന്ത്രിയോ കേന്ദ്ര മന്ത്രിയോ ക്ഷണിച്ചിട്ടില്ല. കേരളത്തെ വഞ്ചിക്കുന്ന സംരംഭത്തിനു കൂട്ടുനില്‍ക്കുന്നത് അപമാനകരമാണ്.
സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലത്തല്ല ഇപ്പോള്‍ ഉദ്ഘാടനം നടക്കുന്നത്. താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അന്നത്തെ കേന്ദ്രമന്ത്രി ലാലുപ്രസാദ് യാദവ് അനുവദിച്ചതു 5,000 പേര്‍ക്കു തൊഴില്‍ നല്കാവുന്ന ഫാക്റ്ററിയായിരുന്നു. കൂടാതെ 5,000 കോടിയില്‍പരം മുതല്‍ മുടക്കുന്ന പദ്ധതിയായിരുന്നു. ഇപ്പോള്‍ അത് 500 കോടിയാക്കി താഴ്ത്തി. കൂടാതെ 500 പേര്‍ക്കു മാത്രമേ തൊഴില്‍ ഉറപ്പാക്കുന്നുളളൂവെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: