പള്ളുരുത്തി: പള്ളുരുത്തിയില്‍ രണ്ടിടങ്ങളിലായി നടന്ന വ്യത്യസ്ത പീഡനക്കേസുകളില്‍ രണ്ടാനച്ഛനെയും പിതാവിനെയും പള്ളുരുത്തി പോലീസ് അറസ്റ്റുചെയ്തു. പെരുമ്പടപ്പ് കൊവേന്ത ജംഗ്ഷനു പടിഞ്ഞാറ് ചാണിപ്പറമ്പില്‍ ജയന് (39) ആണ് അറസ്റ്റിലായത്. ഭര്‍ത്താവ് പിണങ്ങിപ്പോയ സ്ത്രീയോടൊപ്പം ജയന് ഏഴുവര്‍ഷം മുമ്പ് താമസം തുടങ്ങിയതാണ്. പിന്നീട് ഇവരെ വിവാഹം ചെയ്തു. ഇവരുടെ ആദ്യബന്ധത്തിലുണ്ടായ ഏകമകള്‍ ഇവരുടെ ഒപ്പമാണ് താമസിച്ചുവരുന്നത്. വീട്ടിലെ ഒരു മുറി ഒഴിച്ച് മറ്റ് മുറികള്‍ വാടകക്ക് കൊടുത്തിരിക്കുകയാണ്. ഒരു മുറിയിലാണ് ഇവര്‍ ഒന്നിച്ചു താമസിച്ചുവന്നിരുന്നത്. ഭാര്യ പുലര്‍ച്ചെ ജോലിക്ക് പോകുന്ന സമയങ്ങളില്‍ 12 വയസുള്ള പെണ്‍കുട്ടിയെ ജയന് പീഡിപ്പിച്ചുവരികയാണ്. 9-ാംക്ലാസില്‍ പഠിക്കുന്ന കുട്ടി അധ്യാപികമാരോട് വിവരം പറയുകയായിരുന്നു.
സ്കൂള്‍ അധികൃതര്‍ അയല്‍വീട്ടുകാരോടും വിവരം ധരിപ്പിച്ചു. അയല്‍വാസികള്‍ ഫോണിലൂടെ പോലീസിനെ വിളിച്ചറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടി ചോദ്യംചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം നടത്തിയിരുന്നതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. ഇടക്കൊച്ചി അക്വിനാസ് കോളേജിന് സമീപം താമസിക്കുന്ന നിസാര്‍ (37) നെ സ്വന്തം മകളെ പീഡിപ്പിച്ചതിനാണ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയില്‍ വീട്ടിലെത്തിയ നിസാര്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 12 വയസുകാരി മകളെ പൊക്കിയെടുത്ത് അടുത്ത മുറിയില്‍ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസമായിരുന്നു സംഭവം. തുടര്‍ന്ന് പീഡനശ്രമങ്ങള്‍ തുടരവെ അമ്മയും മകളുംവനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. വനിതാ പോലീസ്സ്റ്റേഷനില്‍ അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് പള്ളുരുത്തി പോലീസ് പ്രതിയെ അറസ്റ്റുചെയ്തു. നിസാര്‍ കടുത്ത മദ്യപാനിയും അസന്മാര്ഗിയും ആയിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. കുട്ടികളെ ഇരുവരേയും വൈദ്യപരിശോധനക്ക് വിധേയരാക്കി. പള്ളുരുത്തി സിഐ ഫ്രാന്‍സിസ് ഷെല്‍ബി, എസ്ഐ കെ.കെ. രാജന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. ജയനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. നിസാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: